Thursday, October 30, 2008

നാട്ടുപച്ച ഒരുങ്ങുന്നു

kjjഇ-വായനയുടെ നാട്ടുപച്ചയിലേക്ക് സ്വാഗതം.



മലയാളത്തിലെ കലാ-സാംസ്കാരിക-സാഹിത്യ സ്പന്ദനങ്ങള് തൊട്ടറിയാന് ലോകത്തിന്റെ ഏത് ഭാഗത്തുമുള്ള മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു മാഗസിനായാണ് നാട്ടുപച്ച ഒരുക്കുന്നത്. പ്രശസ്തരായവരുടെയും പുതുതലമുറയുടെയും ശക്തമായ രചനകള് ഇനി നാട്ടുപച്ചയിലൂടെ ലോകമറിയും. വരുന്ന കേരളപ്പിറവി ദിനത്തില് വൈകീട്ട് 3 മണിക്ക് കോഴിക്കോട് ജയില് റോഡിലുള്ള ഹോട്ടല് സ്പാനില് വച്ച് ഔദ്ധ്യോഗികമായി നാട്ടുപച്ചയിലേക്കുള്ള നടവഴി തുറക്കുകയാണ്. സംവിധായകനും നടനുമായ രഞ്ജിതാണ് നാട്ടുപച്ചയെ ലോകമലയാളിക്ക് സമര്പ്പിക്കുന്നത്.

ഈ ധന്യമുഹൂര്ത്തത്തിലേക്കും, തുടര്ന്ന് വായനയ്ക്കും എല്ലാവരെയും ക്ഷണിക്കുന്നു.

നാട്ടുപച്ചയില് എന്തെല്ലാമാണ് ഉള്ളതെന്നറിയേണ്ടേ?

===ഒരിക്കലും ഒരിടത്തിരിക്കാന്‍ ഇഷ്ടപ്പെടാത്തയാളാണ് ഞാന്‍
-എം.പി.വീരേന്ദ്രകുമാര്‍




===ആത്മഹത്യാ മുനമ്പിലെത്തിയ ആദ്യ പ്രണയം-സിവിക് ചന്ദ്രന്‍


===അവിശ്വാസി , മിടുക്കന്‍ , അക്ഷരസ്നേഹി-കെ. പി. രാമനുണ്ണി

===പരേതനായ രക്ഷകര്‍ത്താവ് - വിനയ


===പട്ടം പറത്തിയ കുട്ടി - കെ.രേഖ

===പഞ്ചനക്ഷത്ര താരനിര്‍മ്മിതി ഒരശ്ലീലമാണ് - പ്രേംചന്ദ്

===പൊന്നും വിലക്കാവ്യം-
ബിച്ചു തിരുമല


===‘യു മാരി മൈ മദര്‍
’ - സതീഷ് സഹദേവന്‍

===ആദ്യ തിരക്കഥ സിനിമയാകുന്ന ദിവസത്തിനു വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത് - ദീദി ദാമോദരന്‍

===ആറുമടക്കുള്ള ‘വില്ലാളിവീരന്‍’ - ഷാജഹാന്‍ കാളിയത്ത്

===കറുത്ത മുസ്ലിം ദൈവം-സുനില്‍ കുമാര്‍
===ദുപ്പട്ടത്തുമ്പിലൂടെ - എ എന്‍ ശോഭ

==='ഗള്‍ഫുഭാര്യ'മാര് ഉണ്ടാവുന്നത് -നിബ്രാസുല്‍ അമീന്‍

==="പ്രതീതിയാഥാര്‍ത്ഥ്യങ്ങളുടെ ലോകം" -യാരിദ്

===ഒരു ക്ലാസ്സിക് ഭ്രാന്തിയെ പുനര്‍വായിക്കുമ്പോള്.... പ്രഭ സക്കറിയ



===കഥ, കവിത തുടങ്ങി ഒട്ടേറെ വിഭവങ്ങള്‍

വായിക്കുക. നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.

Friday, October 17, 2008

വെളിച്ചവുമൊത്തുള്ള വേഴ്‌ചകള്‍ -ഫോട്ടോപ്രദര്‍ശനം


എന്റെ സുഹൃത്തും ബ്ലോഗറുമായ പ്രതാപിന്റെ ഫോട്ടോപ്രദര്‍ശനം 'വെളിച്ചവുമൊത്തുള്ള വേഴ്‌ചകള്‍' കോഴിക്കോട്‌ ലളിതകലാ അക്കാദമി ആര്‍ട്ട്‌ഗാലറിയില്‍ നാളെമുതല്‍ 21 വരെ... സ്വാഗതം

Thursday, September 18, 2008

മുസ്ലീങ്ങളെല്ലാം ഭീകരരാണോ?

ഈ ലക്കം പച്ചക്കുതിരയില്‍ 'യൂ പീപ്പിള്‍ ആര്‍ മേക്കിംഗ്‌ സോ മച്ച്‌ ട്രബിള്‍' എന്ന തലക്കെട്ടില്‍ ഒരു അഭിമുഖ സംഭാഷണമുണ്ട്‌. 24 മണിക്കൂറും വാര്‍ത്തകള്‍ നിറക്കാന്‍ നിര്‍ബന്ധിതരാനുന്നതിനാല്‍ എന്തും ഏതും എടുത്തു പ്രയോഗിക്കേണ്ട ഗതികേടിലേക്ക്‌, ആ വാര്‍ത്തകള്‍ ആഘോഷിക്കേണ്ട ഗത്യന്തരമില്ലായ്‌മകളിലേക്ക്‌ എത്തുന്നതിന്‌ മുമ്പ്‌ വാര്‍ത്താമുറികളില്‍ നിന്ന്‌ ഇറങ്ങിപോയ മൂന്നു വനിതകളുമായി കെ. പി. റഷീദ്‌ നടത്തിയ അഭിമുഖത്തിലൊന്നാണ്‌ മുകളില്‍ സൂചിപ്പിച്ചത്‌. കെ. കെ. ഷാഹിന, വി. എം. ദീപ, വിധു വിന്‍സന്റ്‌ എന്നിവരാണ്‌ ഈ മൂന്നുപേര്‍.

വായനയില്‍ മനസ്സില്‍ തട്ടിയ ഒരു ഭാഗമാണ്‌ ഷാഹിനയുടെ സംഭാഷണത്തിലെ 'മുസ്ലീം സ്വത്വബോധം'.
ഏഷ്യാനെറ്റില്‍ ജോലി ചെയ്യവേ കോയമ്പത്തൂര്‍ സ്‌ഫോടനം കഴിഞ്ഞ സമയത്തെ ഒരുനുഭവം പങ്കുവെക്കുന്നു അവര്‍. ചെന്നൈ വിമാനത്താവളത്തില്‍ മൂന്നു മണിക്കൂറോളം പിടിച്ചു നിര്‍ത്തി ചോദ്യം ചെയ്‌തു എന്നും അതിനുള്ള കാരണം 'ഷാഹിന' എന്ന പേരായിരുന്നു എന്നും. 'യൂ പീപ്പിള്‍ ആര്‍ മേക്കിംഗ്‌ സോ മച്ച്‌ ട്രബിള്‍' എന്നായിരുന്നു അവരുടെ കമന്റ്‌.
" ചില സഹപ്രവര്‍ത്തകര്‍ ഭീകരതയെക്കുറിച്ചും മറ്റും നടത്തിയ കമന്റുകള്‍ എനിക്ക്‌ ഉള്‍ക്കൊള്ളുവാനുമായിരുന്നില്ല. എല്ലാ ഭീകരരും മുസ്ലീംങ്ങളാണെന്ന്‌ പൊതുബോധം തന്നെയാണ്‌ ഏറിയോ കുറഞ്ഞോ പലരും വച്ചുപുലര്‍ത്തുന്നത്‌".
ബാബറി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ട സമയത്ത്‌ തന്നെ വല്ലാത്തൊരു അരക്ഷിതാവസ്ഥ വന്നു പൊതിഞ്ഞു എന്ന്‌ ഷാഹിന പറയുന്നു.

ഇവിടെ ഷാഹിനയല്ല പ്രശ്‌നം. 'യൂ പീപ്പിള്‍ ആര്‍ മേക്കിംഗ്‌ സോ മച്ച്‌ ട്രബിള്‍' എന്ന വാക്കുകളാണ്‌. സ്‌നേഹത്തിന്റെ സാഹോദര്യത്തിന്റെ സഹനത്തിന്റെ ഒക്കെ മതമായ ഇസ്ലാം ഇന്നറിയപ്പെടുന്നത്‌ ഭീകരതയുടേതെന്നാണ്‌.

സ്വാനുഭവത്തില്‍ നിന്നു പറഞ്ഞാല്‍ നിരക്ഷരയായ എന്റെ അയല്‍വാസി പത്രത്തിലെ വാര്‍ത്തകള്‍ ഉറക്കെ വായിപ്പിച്ച്‌ തല്ലും കൊലയും കള്ളക്കടത്തും ഭീകരതയുമെല്ലാം വായിക്കുമ്പോള്‍ അതിലെല്ലാം മുസ്ലീം നാമധാരികളെ കാണുമ്പോള്‍ അമുസ്ലീമായ അവര്‍ പറയും. 'നോക്ക്‌ എല്ലാം നിങ്ങടെ ആള്‍ക്കാരാ...'

എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു?

കേരളത്തിലെ ക്രൈം റിപ്പോര്‍ട്ടുകളില്‍ 70 ശതമാനവും മുസ്ലീം നാമധാരികളാണെന്നത്‌ സത്യം മാത്രമാണ്‌. ബിന്‍ലാദന്‍ മുതല്‍ നീണ്ടു കിടക്കുകയാണ്‌ ഈ പട്ടിക. എനിക്കും പലപ്പോഴും ഒരക്ഷിതാവസ്ഥ, ഒറ്റപ്പെടല്‍ അനുഭവപ്പെട്ടിട്ടുണ്ട്‌. ചില
ചോദ്യങ്ങള്‍ക്കു മുന്നില്‍.. ആള്‍ക്കൂട്ടത്തിനിടയില്‍ ....

ആള്‍ത്തിരക്കുകള്‍ക്കിടയില്‍ ഈയുള്ളവളും കണ്ടുമനസ്സിലാക്കിയിട്ടുണ്ട്‌ മുസ്ലീം എന്നു കേള്‍ക്കുമ്പോഴേ അവജ്ഞ.

കഴിഞ്ഞ ആഴ്‌ചത്തെ ഒരു സംഭവം - ബസില്‍ വെച്ചായിരുന്നു. അടുത്തു നിന്ന പര്‍ദ ധരിച്ച സ്‌ത്രീ അറിയാതൊന്നു തട്ടിപ്പോയതിന്‌ ഒരു കാര്യവുമില്ലാതെയാണ്‌ 'മുസ്ലീങ്ങളെ എനിക്കിഷ്ടമല്ല' എന്ന്‌ ഒരു സ്‌ത്രീ ഉറക്കെ പ്രഖ്യാപിച്ചത്‌. ഉച്ചനീചത്വങ്ങള്‍ നമുക്കിടയില്‍ നിന്ന്‌ മാറിയിട്ടില്ലെന്നല്ലേ ഈ പ്രഖ്യാപനത്തിലുള്ളത്‌.

ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഒന്നു കണ്ണു തുറന്നു ചുറ്റും നോക്കു. കാതുകള്‍ തുറന്നു വെയ്‌ക്കൂ. അപ്പോളറിയാം
മുസ്ലീം സ്‌ത്രീ വിവരമില്ലാത്തവളാണ്‌, ബോധമില്ലാത്തവളാണ്‌, ഭീകരന്മാരുടെ അമ്മയാണ്‌, പെങ്ങളാണ്‌ ...എന്തുകൊണ്ട്‌ ഇങ്ങനെ സംഭവിക്കുന്നു?

സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും നന്മയുടെയും മതത്തില്‍ നിന്ന്‌ ഭീകരതയുടെ മതമായി മാറുന്നതില്‍ ഭീകരതക്കപ്പുറം ഒരു ഇസ്ലാമുണ്ടെന്ന്‌ തെളിയിക്കാന്‍ ആര്‍ക്കാവും? ആരു മുന്നിട്ടിറങ്ങും?
എല്ലാമുസ്ലീങ്ങളും ഭീകരരല്ലെന്ന്‌ കാലം തെളിയിക്കുന്നത്‌ കാത്തിരിക്കുന്നു. അശാന്തിയുടെ മനസ്സോടെ...