Tuesday, November 18, 2008

നിങ്ങള്‍ ഫെമിനിസ്റ്റാണോ?

"നിങ്ങള്‍ ഒരു ഫെമിനിസ്റ്റാണോ?"
“ഭര്‍ത്താവ് നിങ്ങളെ പിന്തുണക്കുന്നുണ്ടോ?"


കുടുംബത്തില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന ഒരു സ്ത്രീ നേരിടേണ്ടിവരുന്ന രണ്ടു ചോദ്യങ്ങളാണിവ. അവള്‍ എഴുത്തുകാരിയോ, സാമൂഹിക പ്രവര്‍ത്തകയോ ആരുമാകട്ടെ. പക്ഷെ പൊതുസമൂഹം അവളോട് ഈ രണ്ടു ചോദ്യങ്ങള്‍ ചോദിച്ചിരിക്കും. തീര്‍ച്ചയാണ്. എന്നാല്‍ പുരുഷനെ സംബന്ധിച്ച് ഈ ചോദ്യങ്ങള്‍ അപ്രസക്തമാണ്. കാരണം അവന്‍ പുരുഷനാണ് എന്നതു തന്നെ.

എനിക്കു തന്നെ ഈ ചോദ്യത്തെ പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ ഒരു അഭിമുഖകാരന്‍ ഈ ചോദ്യങ്ങള്‍ ചോദിച്ച് എഴുതി വന്നപ്പോള്‍ എന്നെ കൈപിടിച്ച് എഴുതിക്കുന്നു എന്നായിരുന്നു വാക്കുകളിലെ ധ്വനി. ശരിയാണ്, ഭര്‍ത്താവ് എന്റെ എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതു പക്ഷെ പേനയും കടലാസും എടുത്തുതന്നിട്ട് "എഴുതിക്കൊള്ളൂ " എന്നു പറയുകയല്ല. "കുഞ്ഞിനെ നോക്കണ്ട, അടുക്കളപണികളെടുക്കണ്ട. നീ എഴുതൂ " എന്നു പറഞ്ഞിട്ടുമല്ല.

എല്ലാ സാഹചര്യങ്ങളും ഒരുക്കിതന്ന് എന്നോട് എഴുതാന്‍ പറഞ്ഞാല്‍ "ഞാനെഴുതുമോ"?

സ്വസ്ഥമായ മനസോടെ ഇരിക്കാന്‍ സാധിച്ചാല്‍ എനിക്കെങ്ങിനെ എഴുത്തു സാധിക്കുമെന്ന് പലപ്പോഴും ഞാന്‍ ഓര്‍ത്തു നോക്കിയിട്ടുണ്ട്.
തിരക്കുകള്‍ക്കിടയിലെ അശാന്തി തന്നെയാണ് എഴുത്തിലേക്കുള്ള വഴി എന്നുറച്ചു വിശ്വസിക്കാനാണിഷ്ടം.

നാട്ടുപച്ചയില്‍ തുടര്‍ന്നു വായിക്കുക.

നാട്ടുപച്ച നവംബര്‍ 16 ന്‌ update ചെയ്‌തിട്ടുണ്ട്‌.

നട്ടെല്ല് ചൂഴുന്ന നടുക്കം - കെ.കെ.ഷാഹിന

സ്വവര്‍ഗ രതിയുടെ പുതുവഴികള്‍ - നിബ്രാസുല്‍ അമീന്‍

ഇനിയും മുത്തങ്ങ വേണോ എന്ന് ഗവണ്മെന്റാണ് തീരുമാനിക്കേണ്ടത് - സി.കെ.ജാനു

മാറ്റങ്ങളോ ചതികളോ - ആര്‍ വിജയലക്ഷ്മി

റിവേഴ്സ് ഷോട്ട് - ഡോ.വത്സലന്‍ വാതുശ്ശേരി

കറവവറ്റിയവരും കാലാഹരണപ്പെട്ടവരും - നിത്യന്‍

അപസ്മാരം - പഴവിള രമേശന്‍

അഷ്ടാംഗമാര്‍ഗം - ശൈലന്‍

കണ്ണുരോഗം - ശ്രീരമ.പി.പി

അജ്ഞാതനായ ഒരാള്‍ എന്നിലേക്ക് ചേര്‍ത്തു തന്നതാണ് സംഗീതം-- ഷഹബാസ് അമന്‍

പ്രണയം - സുസ്മേഷ് ചന്ത്രോത്ത്

ഗള്‍ഫ്‌ ഭാര്യമാര്‍ ഗള്‍ഫിലും നാട്ടിലും - പി.ടി.മുഹമ്മദ് സാദിഖ്

ആരെയും പരുക്കേല്‍പ്പിക്കാതെ ജീവിക്കാനാവില്ലെ? വി.എം.ഗിരിജ

ഓര്‍ക്കുന്നുവൊ; ശ്രീനന്ദുവെ? - എ.എന്‍ ശോഭ

കല്യാണം കഴിക്കില്ലെന്ന് തീരുമാനിച്ചിട്ടില്ല.....നവ്യാ നായര്‍

ചിത്രദര്‍ശനം - ട്വന്റി 20

ഹാപ്പി ക്യാപ് - കമാല്‍ വരദൂര്‍

വേണം കംഗാരുക്കള്‍ക്ക് ഒരു ക്യാപ്റ്റന്‍ - മുരളികൃഷ്ണ മാലോത്ത്

ജീമെയിലില്‍ വീഡിയോ ചാറ്റ് - ബാബുരാജ്

ജ്യോതിഷം (ഗ്രഹാചാര ഫലങ്ങള്‍) - ചെമ്പോളി ശ്രീനിവാസന്‍

തുടങ്ങി ഒട്ടേറെ വിഭവങ്ങള്‍

Sunday, November 2, 2008

ഉമ്മമാരുടെ സങ്കടവും രോഷവും

ഇരുപത്തഞ്ചുവര്‍ഷമായി മുസ്ലീം സ്‌തരീകളുടെ സമത്വത്തിനുവേണ്ടി എം. എന്‍. കാരശ്ശേരി എഴുത്തുലൂടെ നടത്തിയ ഇടപെടുലുകളാണ്‌ ഈ പുസ്‌തകം. ആമുഖത്തില്‍ പറയുന്നു: ' മതമല്ല, മനുഷ്യനാണ്‌ എന്റെ വിഷയം


ചേക്കുട്ടിപ്പാപ്പ ഒരു ജിന്നാണ്‌. സങ്കടപ്പെടുന്ന സ്‌ത്രീകളുടെ വിളികേട്ട്‌, അവരെ സങ്കടപ്പെടുത്തിയവരെ വകവരുത്തുന്ന ശക്തിയാണ്‌ ചേക്കുട്ടിപ്പാപ്പ. ഈ ജിന്ന്‌ പെണ്‍വാദിയാണ്‌ എന്നതാണ്‌ പ്രധാനവിശേഷം. പെണ്ണുങ്ങളോട്‌ ആരെങ്കിലും വല്ല അന്യായവും ചെയ്‌താല്‍ ചേക്കുട്ടിപ്പാപ്പ അയാളുടെ മേത്ത്‌കൂടും. ശാരീരികവും മാനസീകവുമായ ഏതെങ്കിലും അസുഖമായിട്ട്‌ അത്‌ വെളിപ്പെടും; അല്ലെങ്കില്‍ കച്ചവടത്തില്‍ നഷ്ടം വരും; ചിലപ്പോള്‍ കന്നുകള്‍ക്കോ വിളകള്‍ക്കോ ആപത്തുവരും. കാരണം പെണ്ണുങ്ങള്‍ കരഞ്ഞുപറഞ്ഞാല്‍ ഉടനടി ദയതോന്നി അവരെ ഉപദ്രവിച്ചവരെ പിടികൂടാന്‍ കാത്തിരിക്കുകയാണ്‌ ചേക്കുട്ടിപ്പാപ്പ. ചേക്കുട്ടിപ്പാപ്പയെ ഒഴിപ്പിക്കണമെങ്കില്‍ കര്‍മ്മം ചെയ്യണം. അതുമാത്രം പോരാ- ആ പെണ്ണിന്റെ സങ്കടത്തിന്‌ നിവൃത്തിയുണ്ടാക്കണം?.

ഈ ഉദ്ധരണി എം. എന്‍. കാരശ്ശേരിയുടെ ഉമ്മമാര്‍ക്കുവേണ്ടി ഒരു സങ്കടഹര്‍ജി എന്ന പുസ്‌തകത്തില്‍ നിന്നുള്ളതാണ്‌. ഇരുപത്തഞ്ചുവര്‍ഷമായി മുസ്ലീം സ്‌തരീകളുടെ സമത്വത്തിനുവേണ്ടി അദ്ദേഹം എഴുത്തുലൂടെ നടത്തിയ ഇടപെടുലുകളാണ്‌ ഈ പുസ്‌തകം. ആമുഖത്തില്‍ പറയുന്നു: ' മതമല്ല, മനുഷ്യനാണ്‌ എന്റെ വിഷയം. മതകാര്യങ്ങളെപ്പറ്റിയല്ല, സാമൂഹ്യപ്രശ്‌നങ്ങളെപ്പറ്റിയാണ്‌ ഞാന്‍ സംസാരിക്കുന്നത്‌. പൗരോഹിത്യത്തെ ഏറ്റെതിര്‍ക്കുക എന്നതാണ്‌ ഈ പുസ്‌തകത്തിന്റെ ജന്മദൗത്യം'.

വ്യപസ്ഥാപിത മതപൗരോഹിത്യവും വിവിധ മതസംഘടനകളും മുസ്ലീം സ്‌ത്രീയുടെ കാര്യത്തില്‍ അങ്ങേയറ്റം നിരുത്തരവാദപരമായി പെരുമാറുന്നതാണ്‌ നമുക് കാണാനാവുന്നത്‌.
നീതിയും തുല്യതയുമാണ്‌ ഇസ്ലാമിന്റെ ആണിക്കല്ല്‌. പക്ഷേ, എവിടെയാണ്‌ നീതി? തുല്യത?
മുസ്ലീം സ്‌ത്രീക്ക്‌ ഒരു പ്രശ്‌നവുമില്ലെന്നു മാത്രമല്ല മറ്റു സമുദായങ്ങളെ അപേക്ഷിച്ച്‌ സ്‌ത്രീകള്‍ക്ക്‌ കൂടുതല്‍ സ്വാതന്ത്ര്യവുമുണ്ടെന്നുമാണ്‌ ഇവരുടെ വാദം. പുനര്‍വിവാഹം, വിവാഹമോചനം, സ്വത്തിലുള്ള അവകാശം ഇവയൊക്കെയാണ്‌ ഈ സ്വാതന്ത്ര്യപരിധിയില്‍ വരുന്നത്‌. ഇതൊന്നും ഇസ്ലാമിലില്ലെന്നല്ല . പ്രവാചകന്‍ വിഭാവനം ചെയ്‌ത സ്‌ത്രീ സ്വാതന്ത്ര്യം ഇവിടെയുണ്ടോ? പുരുഷകേന്ദ്രീകൃതമായ, അവരുടെ താത്‌പര്യങ്ങള്‍ക്കനുസരിച്ചുള്ള നടപ്പുകളാണ്‌ ഇവിടെ നടക്കുന്നത്‌.
സ്‌്‌ത്രീകള്‍ക്കു നേരെയുള്ള വിവേചനത്തിന്‌ ശരീഅത്തിനെ കൂട്ടുപിടിക്കുകയും ചെയ്യും. എന്നാല്‍ പുരുഷന്‍ ചെയ്യുന്നതൊക്കെ ശരീഅത്ത്‌ അനുസരിച്ചാണോ? അല്ലെന്നുതന്നെ പറയേണ്ടിവരും. സ്‌ത്രീധനം എന്ന ഒറ്റ ഉദാഹരണം മതി അതിന്‌.
സ്‌ത്രീധനം വേണമെന്ന്‌ ആണുങ്ങളെപ്പെലെ പെണ്ണുങ്ങളും പറയുന്നത്‌ എന്തുകൊണ്ടാണ്‌? സ്‌ത്രീധനവുമായി ബന്ധപ്പെട്ട പീഡനങ്ങളിലും കൊലകളിലും അമ്മായിയമ്മമാരും നാത്തൂന്മാരും ഉള്‍പ്പെടുന്നത്‌ എന്തുകൊണ്ടെന്ന്‌ വിശദീകരിക്കുകയാണ്‌ അദ്ദേഹം.




സ്‌ത്രീധനം എന്നത്‌ പുരുഷാധിപത്യഘടന സൃഷ്ടിച്ച ഒരു സാമ്പത്തീകക്രമം ആണ്‌. ആക്രമം സ്വയം ഉള്‍ക്കൊല്‌ളിക്കുന്നതിലൂടെ, ആ ഘടനയുടെ മൂല്യങ്ങള്‍ പഠിച്ചു പ്രാവര്‍ത്തികമാക്കുന്നതിലൂടെ, സാംസ്‌ക്കാരികമായി 'പുരുഷന്മാര്‍' ആയി മാറിയ സ്‌ത്രീകളാണ്‌ സ്‌ത്രീധനത്തിനുവേണ്ടി നിലകൊല്‌ളുന്ന മാതാക്കളും നാത്തൂന്മാരും അമ്മായിയമ്മമാരും. അവരെ വീണ്ടും സ്‌ത്രീകളാക്കി മാറ്റുന്ന സാംസ്‌ക്കാരിക പ്രവര്‍ത്തനമാണ്‌ സ്‌ത്രീധന വിരോധസമരം.

സ്‌ത്രീധനത്തിനെതിരെ പൊരുതാനും അത്‌ ഇല്ലാതാക്കാനും സ്‌ത്രീകള്‍ക്ക്‌ മാത്രമേ സാധിക്കൂ-ശാരീരികമായും സാംസ്‌ക്കാരികമായും 'സ്‌ത്രീകളായ' സ്‌ത്രീകള്‍ക്ക്‌ മാത്രം!


വിവാഹം, വിവാഹമോചനം. ബഹുഭാര്യത്വം, തൊഴില്‍, ആരാധന തുടങ്ങി എല്ലാകാര്യത്തിലും മനുഷ്യനെന്ന പരിഗണന സ്‌്‌ത്രീക്ക്‌ ലഭിക്കുന്നില്ലെന്നതാണ്‌ സത്യം. പ്രത്യേകിച്ച്‌ ദരിദ്രര്‍ക്ക്‌.
ബഹുഭാര്യത്വം സ്‌്‌ത്രീയെ രക്ഷിക്കലല്ല ശിക്ഷിക്കലാണ്‌. 'ദാരിദ്ര്യംകൊണ്ടാണ്‌ ഒരു പെണ്‍കുട്ടി ഒരുത്തന്റെ രണ്ടാംഭാര്യയായി നില്‌ക്കുന്നത്‌; ദാരിദ്ര്യം കൊണ്ടുതന്നെയാണ്‌ രണ്ടാംഭാര്യ കയറിവരുമ്പോള്‍ ഒന്നാംഭാര്യ ഇറങ്ങിപ്പോകുന്നതും. കാശുള്ള വീട്ടിലെ പെണ്ണിനെ ഇതിനൊന്നും കിട്ടില്ല. ദാരിദ്ര്യത്തെ ലൈംഗീക ചൂഷണത്തിന്‌ ഉപാധിയാക്കുന്ന ഏര്‍പ്പാടാണിത്‌' .

ഇവിടുത്തെ ഒരു പെണ്ണും ഭര്‍ത്താവിന്‌ മറ്റൊരു ഭാര്യയുണ്ടാവുന്നത്‌ അംഗീകരിക്കാന്‍ മാത്രം വിശാലമനസ്‌ക്കയല്ല. മതവിശ്വാസത്തിന്റെ ഭാഗമാണെന്ന്‌ പറഞ്ഞ്‌ ഭീഷണിപ്പെടുത്തിയോ, വിവാഹമോചനം എന്നു പറഞ്ഞോ, അല്ലെങ്കില്‍ പണത്തിന്റെ ആധിപത്യത്തിലോ പറയിപ്പിച്ചേക്കാം എന്നല്ലാതെ ഒരാളും ബഹുഭാര്യത്വത്തെ ഇഷ്ടപ്പെടുന്നില്ല.
ഈ പുരുഷന്‍ തന്നെ തന്റെ സഹോദരിയോ മകളോ ഒരുത്തന്റെ രണ്ടാംഭാര്യയായിരിക്കുന്നതില്‍ സന്തോഷിക്കുന്നുണ്ടാവില്ല.

കാരശ്ശേരി ഇക്കാര്യത്തെ അവതരിപ്പിക്കുന്നത്‌ നബിയുടെ മകള്‍ ഫാത്തിമയെ മുന്നില്‍ നിര്‍ത്തിയാണ്‌. ഫാത്തിമയുടെ ഭര്‍ത്താവ്‌ രണ്ടാമതൊന്ന്‌ കെട്ടണം എന്ന്‌ ആഗ്രഹം പ്രകടിപ്പിച്ച്‌ നബിയോട്‌ അനുവാദം വാങ്ങാന്‍ ശ്രമിച്ചു. നബി അനുവദിച്ചില്ലെന്നുമാത്രമല്ല അതിനദ്ദേഹം പറഞ്ഞ ന്യായം: ' അത്‌ ഫാത്തിമയുടെ ഹൃദയത്തെ വേദനിപ്പിക്കും' എന്നാണ്‌്‌.

ഇക്കാര്യത്തെക്കുറിച്ച്‌ 'പെണ്ണിന്റെ വേദന' എന്ന അദ്ധ്യായത്തില്‍, ഇസ്ലാമിന്റെ ശത്രുവിന്റെ മകളെ വിവാഹം കഴിക്കാന്‍ അലി ആഗ്രഹിച്ചതുകൊണ്ടാണ്‌ നബി നീരസം പ്രകടിപ്പിച്ചതെന്ന ചിലരുടെ വാദത്തെ പ്രതിരോധിക്കുകയാണ്‌.
അഭികാമ്യമായ ജീവിതരീതി എകപത്‌നീത്വമാണെന്ന്‌ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന്‌ കാര്യം ഖുര്‍ആന്‍ വാക്യങ്ങളിലൂടെ തന്നെ തെളിയിക്കുകയാണ്‌. നീതിപാലിക്കുവാന്‍ ആവില്ലെന്ന്‌ ഭയപ്പെടുന്നപക്ഷം ഒരു സ്‌ത്രീയെമാത്രം വിവാഹം ചെയ്യുക(4:3) എത്ര ആഗ്രഹിച്ചാലും സ്‌ത്രീകള്‍ക്കിടയില്‍ തുല്യത പലര്‍ത്താന്‍ നിങ്ങള്‍ക്കാവുകയില്ല(4: 129) എന്നു പുരുഷന്മാരെ താക്കീതു ചെയ്യുന്നു ഖുര്‍ആന്‍.

ഒറ്റയടിക്ക്‌ മൂന്നുംചൊല്ലുന്ന തലാക്കിനെ വിമര്‍ശന വിധേയമാക്കുന്നു ഈ പുസ്‌തകത്തില്‍. മുസ്ലീം സ്‌ത്രീകള്‍ക്ക്‌ അവശതകളുണ്ട്‌്‌ എന്നു പറയുന്നത്‌ സമുദായത്തെ നിന്ദിക്കലായി വ്യാഖ്യാനിക്കപ്പെടുന്ന ഒരവസ്ഥ ഇന്നും നിലനില്‌ക്കുന്നു എന്ന്‌ ചൂണ്ടികാട്ടുന്നു.

വേഷം എന്ന ഭാഗത്തെ അശ്ലീലത്തിന്റെ കളി എന്ന കുറിപ്പില്‍ ടെന്നീസുകളിക്കാരി സാനിയ മിര്‍സയുടെ വേഷം അനിസ്ലാമികമാണെന്ന പുരോഹിതന്മാരുടെ മതവിധിക്കെതിരെയുള്ളതാണ്‌.
സാനിയ കായികരംഗത്ത്‌ നല്‌കിയ നേട്ടത്തിന്‌ പിന്തുണ നല്‌കാന്‍ അധ്വാനമോ, പണമോ, വാക്കോപോലും ഉപയോഗിക്കാത്തവരാണ്‌ ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്‌. അവരോട്‌ അദ്ദേഹം ചോദിക്കുന്നു. " ദാരിദ്ര്യംകൊണ്ട്‌ നഗ്നത മറക്കാന്‍ പാങ്ങില്ലാതെ, ഉടുതുണിക്ക്‌ മറുതുണിയില്ലാതെ ഇന്ത്യയില്‍ എത്രയോ ആയിരം മുസ്ലീം സ്‌ത്രീകള്‍ ജിവിക്കുന്നുണ്ട്‌. അവരുടെ നഗ്നത മറക്കുവാന്‍ നിങ്ങള്‍ എന്തു ചെയ്‌തിട്ടുണ്ട്‌? അതിനെപ്പറ്റി നിങ്ങള്‍ വല്ലതുമോന്ന്‌ ആലോചിച്ചുണ്ടോ? അക്കാര്യത്തില്‍ വല്ലതും ആലോചിക്കുവാനോ പ്രവര്‍ത്തിക്കുവാനോ ഭാവമുണ്ടോ?"

മതവിധിയുമായി കളിക്കളത്തിലിറങ്ങിയ കൂട്ടര്‍ ശ്രദ്ധിക്കുന്നത്‌ സാനിയ മിര്‍സയുടെ കളിയല്ല, ആ മെയ്യഴകാണ്‌. ലോകത്തെങ്ങുമുള്ള കാണികളുടെ ശ്രദ്ധ പ്രകടനത്തില്‍ നിന്ന്‌ ആ ശരീരവടിവിലേക്ക്‌ തിരിച്ചുവിടുന്നതില്‍ ദൃശ്യമാധ്യമങ്ങളേക്കാള്‍ പങ്കുവഹിക്കുന്നത്‌ ഈ മതവിധിയാകുന്നു. ഈ വിഷയത്തിലെ പ്രധാന പ്പെട്ട അശ്ലീലം ഫത്വയാണ്‌ എന്ന അദ്ദേഹം ഈ ലേഖനത്തില്‍ പറഞ്ഞു നിര്‍ത്തുന്നു.

ബീമാപ്പള്ളി വിവാദം, പര്‍ദയുടെ അന്തരാര്‍ത്ഥങ്ങള്‍, സ്‌ത്രീ സംവരണം, പള്ളിപ്രവേശനം, തലാഖ്‌, ഷാബാനുകേസിന്റെ വിധി, സ്‌ത്രീധനം, വ്യക്തിനിയമം തുടങ്ങി മുസ്ലീം സ്‌ത്രീകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച്‌ വളരെ തന്മയത്വത്തോടെ എഴുതിയിരിക്കുന്നു. പഠനം എന്ന വിഭാഗത്തിലാണ്‌ പെടുത്തിയിരിക്കുന്നതെങ്കിലും ലളിതമായ ആഖ്യാനശൈലി വായന എളുപ്പമാക്കുന്നുണ്ട്‌.

മുസ്ലീം സ്‌ത്രീ എല്ലാതരത്തിലും അവഗണന അനുഭവിക്കുന്നവളാണ്‌. അവള്‍ക്കുവേണ്ടി ശബ്ദ്‌ിക്കാന്‍ ആരുമില്ല. ദുരിതം അനുഭവിച്ചിരുന്ന കേരളത്തിലെ മറ്റൊരു സ്‌ത്രീ സമൂഹമായിരുന്ന അന്തര്‍ജനങ്ങളെ ഉദ്ധരിക്കാന്‍ വി.ടി. ഭട്ടതിരിപ്പാടിനെപ്പോലൊലു സാമൂഹ്യ പരിഷ്‌ക്കര്‍ത്താവുണ്ടായി . മാപ്പിളപ്പെണ്ണുങ്ങളെ ബോധവതികളാക്കാനും അവര്‍ക്കുവേണ്ടി വാദിക്കാനും ഇവിടുത്തെ മുസ്ലീം സമൂഹത്തില്‍ കാര്യമായ ഒരു ശ്രമവും നടന്നില്ല എന്ന ഉമ്മമാര്‍ക്കുവേണ്ടി ഒരു സങ്കടഹര്‍ജിയില്‍ പറയുന്നു.
ശരിയാണ്‌. കാരശ്ശേരിയെപ്പോലെയുള്ള പുരുഷന്മാര്‍ സ്‌ത്രീ പക്ഷത്തുനിന്ന്‌ എഴുതാനെങ്കിലുമുള്ളത്‌ വലിയ ആശ്വാസമാണ്‌. ഇത്തരമൊരു പുസ്‌തകത്തില്‍നിന്ന്‌ സാമൂഹികശാസ്‌ത്രത്തിന്റെ രീതിശാസ്‌ത്രം പ്രയോഗത്തില്‍ വരുത്തിയ പഠനങ്ങളല്ല പ്രതീക്ഷിക്കേണ്ടത്‌ എന്ന്‌ അവതാരികയില്‍ ജെ. ദേവിക പറയുന്നു. കാരണം ഒരു വ്യക്തിയുടെ -സമുദായത്തില്‍ ഉറച്ച വേരുകളുള്ള ഒരു വ്യക്തിയുടെ -സമരത്തിന്റെ രേഖയാണിത്‌്‌.

ആരാണീ ചേക്കുട്ടിപ്പാപ്പ?
ഉമ്മമാരുടെ സങ്കടഹരജികള്‍ക്ക്‌ കാതോര്‍ത്തിരിക്കുകയും അവയ്‌ക്ക്‌ ന്യായമായ പരിഹാരം ഉണ്ടാവും വരെ ' പ്രതികളെ' സൈ്വരം കെടുത്തുകയും ചെയ്യുന്ന ഈ ' രക്ഷകന്റെ' പുരാവൃത്തം ആകൃതിപ്പെട്ടത്‌ സമൂഹമനസ്സിന്റെ പ്രാചീനമായി നീതിബോധത്തില്‍ നിന്നാവണം.
മതവിശ്വാസത്തിന്റെയും നാട്ടുനടപ്പിന്റെയും പല്‍ച്ചക്രങ്ങളില്‍ ഞെരിഞ്ഞമര്‍ന്നുപോകുന്ന സ്‌ത്രീകളുടെ നിശബ്ധമായ വ്യസനത്തിന്റെ പ്രതിക്രിയയാണ്‌ ചേക്കുട്ടിപ്പാപ്പ. ചേക്കുട്ടിപ്പാപ്പയെ അയയ്‌ക്കും എന്നത്‌ നാടന്‍ പ്രതിരോധത്തിന്റെ സൂചകം ആണ്‌. മറ്റു വഴിക്ക്‌ പരിഹാരം നേടാന്‍ പ്രയാസമായ അത്യാചാരങ്ങള്‍ക്കെതിരായാണഅ, സമൂഹമനസ്സിലെ അദൃശ്യമായ നീതിന്യാക്കോടതി ചേക്കുട്ടിപ്പാപ്പ എന്ന പെണ്‍വാദിയായ ജിന്നിനെ ആവാഹിക്കുന്നത്‌.

വായിച്ചു തീരുമ്പോള്‍ ഒറ്റച്ചോദ്യം മാത്രം അവശേഷിക്കുന്നു.

ആരാണീ ചേക്കുട്ടിപ്പാപ്പ?
ഉത്തരം: അതൊരു ജിന്നാണ്‌. ഈ മിത്തൊരു താത്‌്‌ക്കാലിക കൗതുകമുണര്‍ത്തിയേക്കാം. പക്ഷേ, മുസ്ലീം സ്‌ത്രീയുടെ രക്ഷകയായി, അവള്‍ക്കു വേണ്ടി വാദിക്കാന്‍, തുല്യനീതി ഉറപ്പിക്കാന്‍ എന്നാണ്‌ ചേക്കുട്ടിപ്പാപ്പ സ്‌ത്രീരൂപത്തില്‍ അവതരിക്കുന്നത്‌?


കടപ്പാട്‌ കറന്റ്‌ ബുക്ക്‌സ്‌ ബുള്ളറ്റിന്‍ ഒക്ടോബര്‍ 2008

ഡി.സി. ബുക്‌സ്‌
100 രൂപ

Thursday, October 30, 2008

നാട്ടുപച്ച ഒരുങ്ങുന്നു

kjjഇ-വായനയുടെ നാട്ടുപച്ചയിലേക്ക് സ്വാഗതം.



മലയാളത്തിലെ കലാ-സാംസ്കാരിക-സാഹിത്യ സ്പന്ദനങ്ങള് തൊട്ടറിയാന് ലോകത്തിന്റെ ഏത് ഭാഗത്തുമുള്ള മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു മാഗസിനായാണ് നാട്ടുപച്ച ഒരുക്കുന്നത്. പ്രശസ്തരായവരുടെയും പുതുതലമുറയുടെയും ശക്തമായ രചനകള് ഇനി നാട്ടുപച്ചയിലൂടെ ലോകമറിയും. വരുന്ന കേരളപ്പിറവി ദിനത്തില് വൈകീട്ട് 3 മണിക്ക് കോഴിക്കോട് ജയില് റോഡിലുള്ള ഹോട്ടല് സ്പാനില് വച്ച് ഔദ്ധ്യോഗികമായി നാട്ടുപച്ചയിലേക്കുള്ള നടവഴി തുറക്കുകയാണ്. സംവിധായകനും നടനുമായ രഞ്ജിതാണ് നാട്ടുപച്ചയെ ലോകമലയാളിക്ക് സമര്പ്പിക്കുന്നത്.

ഈ ധന്യമുഹൂര്ത്തത്തിലേക്കും, തുടര്ന്ന് വായനയ്ക്കും എല്ലാവരെയും ക്ഷണിക്കുന്നു.

നാട്ടുപച്ചയില് എന്തെല്ലാമാണ് ഉള്ളതെന്നറിയേണ്ടേ?

===ഒരിക്കലും ഒരിടത്തിരിക്കാന്‍ ഇഷ്ടപ്പെടാത്തയാളാണ് ഞാന്‍
-എം.പി.വീരേന്ദ്രകുമാര്‍




===ആത്മഹത്യാ മുനമ്പിലെത്തിയ ആദ്യ പ്രണയം-സിവിക് ചന്ദ്രന്‍


===അവിശ്വാസി , മിടുക്കന്‍ , അക്ഷരസ്നേഹി-കെ. പി. രാമനുണ്ണി

===പരേതനായ രക്ഷകര്‍ത്താവ് - വിനയ


===പട്ടം പറത്തിയ കുട്ടി - കെ.രേഖ

===പഞ്ചനക്ഷത്ര താരനിര്‍മ്മിതി ഒരശ്ലീലമാണ് - പ്രേംചന്ദ്

===പൊന്നും വിലക്കാവ്യം-
ബിച്ചു തിരുമല


===‘യു മാരി മൈ മദര്‍
’ - സതീഷ് സഹദേവന്‍

===ആദ്യ തിരക്കഥ സിനിമയാകുന്ന ദിവസത്തിനു വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത് - ദീദി ദാമോദരന്‍

===ആറുമടക്കുള്ള ‘വില്ലാളിവീരന്‍’ - ഷാജഹാന്‍ കാളിയത്ത്

===കറുത്ത മുസ്ലിം ദൈവം-സുനില്‍ കുമാര്‍
===ദുപ്പട്ടത്തുമ്പിലൂടെ - എ എന്‍ ശോഭ

==='ഗള്‍ഫുഭാര്യ'മാര് ഉണ്ടാവുന്നത് -നിബ്രാസുല്‍ അമീന്‍

==="പ്രതീതിയാഥാര്‍ത്ഥ്യങ്ങളുടെ ലോകം" -യാരിദ്

===ഒരു ക്ലാസ്സിക് ഭ്രാന്തിയെ പുനര്‍വായിക്കുമ്പോള്.... പ്രഭ സക്കറിയ



===കഥ, കവിത തുടങ്ങി ഒട്ടേറെ വിഭവങ്ങള്‍

വായിക്കുക. നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.