Thursday, December 18, 2008

ന്യായാധിപന്‍ നോവലെഴുതുമ്പോള്‍

'ടാ...ആ പയ്യ്‌ കരയണ്‌ കണ്ടില്ല്യേ. ഇവറ്റൊക്കെ എവിടെപ്പോയി ചത്തു. പഠിച്ച്‌ മൈസര്‍ട്ടാവാന്‍ പൂവ്വല്ലെ. പുസ്‌തകം തൊറന്നിങ്ങനെ ഇരുന്നാമതി'

ഉറുപ്പയിലെ ആത്മാവ്‌ മേയുന്ന മേഘങ്ങള്‍ എന്ന അദ്ധ്യായത്തില്‍ പശുവിനെ നോക്കാതെ പുസ്‌തകവുമായിരുന്ന അവനോട്‌ ഉമ്മ പറയുന്നതാണിത്‌. മുമ്പ്‌ അങ്ങനെയായിരുന്നു. പുസ്‌തകം തുറന്നിരുന്നാല്‍ 'പഠിച്ച്‌ മൈസര്‍ട്ടാവാന്‍ പൂവ്വല്ലേ' എന്ന ചോദ്യം കേള്‍ക്കേണ്ടി വരും. വീട്ടിലെ പണി കഴിഞ്ഞു മതി പഠിപ്പ്‌... ഏതായാലും ദാരിദ്ര്യത്തിലും കഷ്‌ടപ്പാടിലും അവന്‍ മജിസ്‌ട്രേറ്റ്‌ ആവുകതന്നെ ചെയ്‌തു. നോവലില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും!

'ഇങ്ങക്ക്‌ അന്ന്‌ നിധികിട്ട്യോണ്ട്‌ കുട്ട്യോളൊക്കെ നല്ല നെലേലായീലേ'...എന്ന്‌ പഴയ ലക്ഷം വീടുകാണാനെത്തിയ ഉമ്മയോട്‌ അവിടുള്ളവര്‍ ചോദിക്കുന്നുണ്ട്‌. മുമ്പ്‌ ലക്ഷംവീട്ടില്‍ താമസിക്കുമ്പോള്‍ ഒരു ചാച്ചിറക്ക്‌ ഉണ്ടാക്കാന്‍ കുഴിയെടുത്തപ്പോള്‍ നായാടിയെ നന്നാങ്ങാടിക്കുവെച്ച മണ്‍ചാറയില്‍ കൈക്കോട്ടു തട്ടി... അതേപോലെ ആ കുഴിമൂടി. ലക്ഷംവീടിരുന്നിടം മുമ്പ്‌ നായാടികളുടെ ശ്‌മശാനമായിരുന്നു. എവിടെ ഒരു കുഴി തോണ്ടിയാലും അവിടെയെല്ലാം നായാടികളുടെ അസ്ഥികഷ്‌ണങ്ങള്‍ പൊങ്ങിവന്നു. നിധി കിട്ടിയതുകൊണ്ടാണ്‌ മക്കളൊക്കെ നല്ലയിലെത്തിയതെന്ന്‌ ലക്ഷംവീട്‌ നിവാസികള്‍ വിശ്വസിച്ചു. പക്ഷേ, കട്ടയില്‍ കിടന്ന്‌ കതിരായതാണ്‌... സ്വത്തിലും സമ്പത്തിലും പലര്‍ക്കും തോല്‍പ്പിക്കാന്‍ പറ്റി. പക്ഷേ, പഠിപ്പില്‍ തോല്‍പ്പിക്കാനായില്ല. അവനെ മാത്രമല്ല. സഹോദരങ്ങളെയും. രണ്ടുപേര്‍ ഡോക്‌ടറായി...ഒരനിയനും കൂടി മജിസ്‌ട്രേറ്റായി.. ജ്യേഷ്‌ഠനും സര്‍ക്കാര്‍ സര്‍വ്വീസില്‍...

ഇപ്പോള്‍ തിരുവനന്തപുരം കോടതിയില്‍ ഒന്നാംക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായ എ. എം. ബഷീറിന്റെ ആത്മകഥാപരമായ നോവലാണ്‌ ഉറുപ്പ. കൂടുതല്‍ നാട്ടുപച്ചയില്‍




വി എസും സുരേഷ്‌കുമാറും പോരാളികളുടെ സമാഗമം -കെ കെ എസ്‌

അനീതിക്കെതിരെയുള്ള സുരേഷ്‌കുമാറിന്റെ പോരാട്ടം സുരേഷ്‌ഗോപി നായകനായ സിനിമയാക്കിയാല്‍ കേരളത്തില്‍ തകര്‍ത്തോടും. എന്നാല്‍ ജീവിതത്തിലെ പച്ചയായ പോരാട്ടത്തിന്‌ ധാര്‍മ്മിക പിന്തുണ നല്‍കാന്‍ എത്രപേരുണ്ടാകും ?

സ്നേഹപൌര്‍ണ്ണമിയുടെ കലഹം - ഇന്ദ്രബാബു


മണ്ണിനും മണല്‍ത്തരികള്‍ക്കും നോവാതെ നടന്നുവരുന്ന അപ്പന്‍സാറിനെ ആര്‍ക്കാണ് മറക്കാനാവുക? കൊല്ലം ശ്രീനാരായണ കോളേജിന്റെ വിശാലമായ ഗേറ്റ് കടന്ന് വലതുവശത്തുള്ള മലയാളം ഡിപ്പാര്‍ട്ട്മെന്റിലേക്ക് അദ്ദേഹം പ്രവേശിക്കുമ്പോള്‍ സാഹിത്യ കലയുടെ പ്രകാശഭവനമായി അവിടം മാറുന്നത് ഞാനറിഞ്ഞിട്ടുണ്ട്

ആ ചെരുപ്പിന്റെ വലിപ്പം - അനില്‍

ബുഷിനു നേര്‍ക്ക് ആദ്യ ഷൂ വലിച്ചെറിഞ്ഞശേഷം ആര്‍ജ്ജവത്തോടെ അയാള്‍ വിളിച്ച് പറഞ്ഞത്: “ഇറാഖികള്‍ നിനക്ക് തരുന്ന സമ്മാനമാണിത്. ‘പട്ടി’ത്തം കാണിച്ച നിനക്കുള്ള യാത്രാചുംബനം” എന്നാണ്. മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ അയാള്‍ ഇദപര്യന്തം ചെയ്ത ഏതൊരു ന്യൂസ് സ്റ്റോറിയെക്കാളും ഗംഭീരമായ ഒരു പ്രകടനം..

തുടങ്ങി പുതുവിഭവങ്ങളുമായി നാട്ടുപച്ച

2 comments:

Myna said...

അനീതിക്കെതിരെയുള്ള സുരേഷ്‌കുമാറിന്റെ പോരാട്ടം സുരേഷ്‌ഗോപി നായകനായ സിനിമയാക്കിയാല്‍ കേരളത്തില്‍ തകര്‍ത്തോടും. എന്നാല്‍ ജീവിതത്തിലെ പച്ചയായ പോരാട്ടത്തിന്‌ ധാര്‍മ്മിക പിന്തുണ നല്‍കാന്‍ എത്രപേരുണ്ടാകും ?

തറവാടി said...

ബഷീര്‍ക്ക ബന്ധുവാണ് നോവല്‍ വായിച്ചിട്ടില്ല വായിക്കണം :)

പരിചയപ്പെടുത്തലിന് നന്ദി.