Wednesday, March 30, 2011

അമ്മച്ചിക്ക്‌ ...

എന്തുകൊണ്ടാണ്‌ ഞാനന്ന്‌ കരഞ്ഞതെന്ന്‌ ഇപ്പോഴും വ്യക്തമല്ല. അന്നത്തെ രണ്ടാംക്ലാസ്സുകാരിയെ സംബന്ധിച്ചിടത്തോളം അത്രയേറെ സങ്കടപ്പെടാന്‍ എന്താണുണ്ടായിരുന്നത്‌? ക്ലാസ്സിലിരിക്കുമ്പോഴും സ്‌കൂളുവിട്ട്‌ വീട്ടിലേക്ക്‌ ഒറ്റയ്‌ക്കു നടന്നു വരുമ്പോഴും കണ്ണിലൂടെ വെള്ളമൊഴുകിക്കൊണ്ടേയിരുന്നു. നെഞ്ചില്‍ വലിയൊരു കനംപോലെ...കുഞ്ഞുങ്ങളായിരുന്ന അനിയത്തിമാര്‍ ആ ദിവസം എങ്ങനെയായിരുന്നു കഴിച്ചുകൂട്ടിയതെന്ന്‌ എനിക്കോര്‍മയില്ല. പിന്നീടൊരിക്കലും അവരതിനേപ്പറ്റി പറയുന്നതു കേട്ടുമില്ല. സങ്കടം മുഴുവന്‍ എനിക്കായിരുന്നു. അല്‌പമെങ്കിലും ഓര്‍മവെച്ചവള്‍ ഞാനായിരുന്നതുകൊണ്ടാവം.

ഞങ്ങളുടെ അമ്മച്ചിക്ക്‌ ജോലികിട്ടിയിരിക്കുന്നുവെന്നോ അതുകുറേ ദൂരത്താണെന്നോ പെട്ടെന്നൊന്നും ഞങ്ങള്‍ക്കു കാണാനാവില്ലെന്നോ തിരിച്ചറിയാന്‍ അനിയത്തിമാര്‍ക്ക്‌ വകതിരിവായിരുന്നില്ല. കടും നീലയില്‍ പിങ്ക്‌ പൂക്കളുളള ഇളം നീല ബോര്‍ഡറുള്ള സാരി ( എനിക്കൊരുപാടിഷ്ടമുണ്ടായിരുന്ന ) യായിരുന്നു അമ്മച്ചി ഉടുത്തിരുന്നത്‌. അത്തയ്‌ക്കൊപ്പം ജീപ്പിലേക്കു കയറിയ അമ്മച്ചിയെ നോക്കി നിന്നു ഞങ്ങള്‍ മൂവരും ...അമ്മച്ചി ഞങ്ങള്‍ക്കു നേരെ കൈവീശിയില്ല..തിരിച്ചും..പക്ഷേ, അമ്മച്ചിയുടെ മുഖത്ത്‌ ഒട്ടും സന്തോഷമില്ലായിരുന്നെന്നോര്‍ക്കുന്നു. ജീപ്പ്‌ മാഞ്ഞുപോകുംവരെ ഞങ്ങള്‍ നോക്കി നിന്നു. പിന്നെ, ഒന്നും സംഭവിക്കാത്തപോലെ (അങ്ങനെതന്നെയായിരിക്കണം) റോഡില്‍ നിന്ന്‌ താഴോട്ടിറങ്ങി ആറുകടന്ന്‌ കളിയുടെ ലോകത്തേക്ക്‌ പോയി.

ഒരുപക്ഷേ, ഞങ്ങള്‍ക്കു സന്തോഷമായിരിക്കണം. വഴക്കുപറയാന്‍, അടിക്കാന്‍ അമ്മച്ചി പെട്ടെന്നൊന്നും ഇല്ലെന്നുളളത്‌... അടിയ്‌ക്കും ശകാരത്തിനുമിടയില്‍ അമ്മച്ചി ഞങ്ങളെ അന്ന്‌ സ്‌നേഹിച്ചിരുന്നോ എന്ന്‌ തിരിച്ചറിയാനുമായില്ലെന്നു തോന്നുന്നു. അന്നേരമൊക്കെ മുറുക്കുന്നത്തയുടേയോ ഐഷാബീ അമ്മച്ചിയുടേയും അരികുപറ്റി നിന്നു ഞങ്ങള്‍..പേടിപ്പിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യാത്ത അവര്‍ മതിയായിരുന്നു ഞങ്ങള്‍ക്ക്‌. കൊച്ചനിയത്തിക്കന്ന്‌ രണ്ടുവയസ്സായിരുന്നു പ്രായം. അമ്മച്ചിയോടൊപ്പമായിരുന്നില്ല ഞങ്ങള്‍ ഉറങ്ങിയിരുന്നത്‌. (കൊച്ചനിയത്തിക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നോ എന്ന്‌ ഓര്‍മയുമില്ല) അമ്മച്ചി വേണ്ടായിരുന്നു ഞങ്ങള്‍ക്കു ഭക്ഷണം തരാന്‍..കുളിപ്പിക്കാന്‍..സ്‌കൂളിലേക്കൊരുക്കി വിടാന്‍...

എന്നിട്ടും മൂന്നാംനാള്‍ സങ്കടം സഹിക്കാന്‍ വയ്യാതെ കരഞ്ഞുകൊണ്ടിരുന്നു. പലപ്പോഴും സഹപാഠികള്‍ കാണുമല്ലോ എന്നോര്‍ത്ത്‌ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചിരുന്നു. അങ്ങനത്തെ സങ്കടം ഞാനന്നേവരെ അറിഞ്ഞിട്ടില്ലായിരുന്നു- അടികിട്ടുമ്പോള്‍ വേദനിച്ചിട്ട്‌, അല്ലെങ്കില്‍ വഴക്കുകേള്‍ക്കുമ്പോഴല്ലാതെ..വീണു കാലുമുട്ടുപൊട്ടുമ്പോഴല്ലാതെ...മനസ്സിനുള്ളില്‍ നിന്നൊരു വേദന...

സഹപാഠികള്‍ക്കെല്ലാവര്‍ക്കും സിന്ധുജാനകിയെ പേടിയായിരുന്നു.
അരുകിലിരിക്കുന്നവരെ അവള്‍ എപ്പോഴും നുള്ളിപ്പറിച്ചുക്കൊണ്ടിരുന്നു. അതുകൊണ്ട്‌ സഹപാഠികള്‍ അവള്‍ക്കൊപ്പമിരിക്കാന്‍ പേടിച്ചു. തിരിച്ചൊന്നു കൊടുത്താല്‍ നുള്ളിയും കടിച്ചുമവള്‍ കൊന്നുകളഞ്ഞേക്കും...കരഞ്ഞുകൊണ്ടിരുന്ന എനിക്കരുകില്‍ അന്ന്‌ അവളായിരുന്നു.
അവളെന്നോട്‌ എന്തിനാണ്‌ കരയുന്നതെന്നു ചോദിച്ചു.
എന്റെ അമ്മച്ചി ജോലികിട്ടിപ്പോയി എന്ന്‌ പറഞ്ഞു. ഒത്തിരി ദൂരത്തേക്കാണെന്നും. ഞാന്‍ പറഞ്ഞത്‌ അവള്‍ക്കു മനസ്സിലായിട്ടോ എന്തോ... മനസ്സിലായിക്കാണുമോ..അറിയില്ല. അവളെന്നെ നുള്ളിയില്ല. കടിച്ചില്ല..പിന്നീടൊരിക്കലും...

അമ്മച്ചിയ്‌ക്ക്‌ ജോലികിട്ടിയ വകയില്‍ എനിക്കുകിട്ടിയ ആനുകൂല്യമായിരുന്നുവത്‌.

ദൂരെയായിരിക്കുമ്പോള്‍ അമ്മച്ചി കത്തെഴുതാന്‍ തുടങ്ങിയത്‌ ഞാന്‍ ഒന്‍പതില്‍ പഠിക്കുമ്പോള്‍ മുതലാണ്‌. ഞങ്ങള്‍ മാസത്തിലൊരിക്കലേ കണ്ടിരുന്നുള്ളു. മലവെള്ളം വരുമ്പോള്‍ ആറ്റില്‍ പോയി കുളിക്കരുതെന്നും നന്നായി പഠിക്കണമെന്നും മാനുവിനേയും മഞ്ചുവിനേയും ശ്രദ്ധിക്കണമെന്നും നന്നായി നടക്കണമെന്നുമൊക്കെയാവും കത്തില്‍ (ആവര്‍ത്തനങ്ങള്‍ )

പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ്‌ ആകാശദൂത്‌ സിനിമ വന്നത്‌. ഞങ്ങള്‍ കൂട്ടുകാര്‍ ചേര്‍ന്ന്‌ സിനിമകാണാന്‍ പോയി...പലയിടവും അതിവൈകാരികമായി എനിക്കു തോന്നി. കരയിപ്പിക്കാനൊരു സിനിമ. പക്ഷേ, മൂത്തമകള്‍ക്ക്‌ മാധവി എഴുതിയ കത്തവള്‍ വായിക്കുന്നിടത്തെത്തിയപ്പോള്‍ ഞാനെന്റെ അമ്മച്ചിയെയോര്‍ത്ത്‌ ഉറക്കെയുറക്കെ കരഞ്ഞു.


പിന്നീട്‌ ഞങ്ങള്‍ മക്കളും അമ്മച്ചിയും അത്തയും ഒരുമിച്ച്‌ ജീവിക്കുന്നത്‌ പന്ത്രണ്ടു വര്‍ഷത്തിനു ശേഷമായിരുന്നു. അപ്പോഴേക്കും ഞങ്ങളൊക്കെ പരസ്‌പരം മാനസികമായി അകന്നുപോയിരുന്നോ എന്നിപ്പോഴും ചിന്തിച്ചുപോകുന്നു.
കുറച്ചുനാള്‍ ഞാനും മാനുവും അമ്മച്ചിക്കൊപ്പം
അതേപോലെ അത്തയ്‌ക്കൊപ്പം.
മഞ്ചു കൂടുതലും മുറുക്കുന്നത്തയ്‌ക്കും ഐഷാബി അമ്മച്ചിക്കുമൊപ്പം..
ഞങ്ങള്‍ മൂവരും അവര്‍ക്കൊപ്പം...

എങ്ങനെയൊക്കെയാണ്‌ ആ പന്ത്രണ്ടുകൊല്ലം കഴിഞ്ഞുപോയത്‌? പലപ്പോഴും അമ്മച്ചി എല്ലാവരും ഒരുമിച്ചു നില്‌ക്കുന്നകാലത്തെ സ്വപ്‌നം കണ്ടിരുന്നു. തീര്‍ച്ച. അതുപക്ഷേ, ദൂരേയക്കുള്ള ട്രാന്‍സ്‌ഫറുകളായി മാറിയെന്നു മാത്രം. എന്നിട്ടും ഞങ്ങള്‍ ഒരുമിച്ചു നില്‌ക്കാന്‍ തുടങ്ങിയപ്പോഴോ? അമ്മച്ചിയപ്പോഴും ദൂരത്തായിരുന്നു ജോലിചെയ്‌തിരുന്നത്‌. ഒരുമിച്ചു നില്‌ക്കുന്നതിനുവേണ്ടി പോയി വന്നു. എന്നിട്ടോ? അമ്മച്ചി സ്‌നേഹിക്കുന്നില്ല അംഗീകരിക്കുന്നില്ല എന്ന തോന്നലായിരുന്നു ഞങ്ങള്‍ക്ക്‌. അമ്മച്ചിക്കാണെങ്കില്‍ തിരിച്ചും. എന്നാല്‍ ഞങ്ങള്‍ മൂവരും ഒരു മനസ്സോടെ ഇരുന്നു. പരസ്‌പരം കേള്‍ക്കുകയും കാണുകയും ചെയ്‌തു. ഒരുമിച്ചു നിന്ന ഇക്കാലത്തേക്കാള്‍ എത്രയോ ഭേദമായിരുന്നു മുമ്പെന്നും കുഞ്ഞുന്നാളുമുതല്‍ മക്കളെ നോക്കിയാലെ പരസ്‌പരം സ്‌നേഹവും ബഹുമാനവും അംഗീകാരവുമുണ്ടാവുകയുള്ളുവെന്ന്‌ ഞങ്ങള്‍ മൂവരും പൊട്ടത്തരം പറഞ്ഞു.(നേരോ? )
രണ്ടോ മുന്നോ കൊല്ലങ്ങളുടെ ഇടവേളകളില്‍ ഞങ്ങളോരോരുത്തരായി ആ വീട്ടില്‍ നിന്നു പോന്നു. ഒരുപക്ഷേ, ഇനിയൊരിക്കലും അതേപോലെ ഒരുമിച്ചു നില്‌ക്കാനാകാത്തവിധം. ...

ഞാനും ജോലിക്കാരിയായി. മകളായി...അവളെ നോക്കാന്‍ ആളില്ലാതായപ്പോള്‍ ജോലിക്കും അവള്‍ക്കും വീടിനുമിടയില്‍ ഞാന്‍ വിഷമിച്ചു. വേണമെങ്കില്‍ അവളെ പിരിഞ്ഞിരിക്കാമായിരുന്നു. പക്ഷേ, എനിക്കൊരിക്കലുമതിന്‌ കഴിഞ്ഞില്ല. അവള്‍ ഞങ്ങളൊടൊപ്പം വളരണമെന്ന്‌ ആശിച്ചു. ചിലപ്പോള്‍ വാശിതോന്നി. ശരിയാണ്‌, ചിലപ്പോള്‍ അവള്‍ എന്റെ തിരക്കില്‍ വിഷമിച്ചിട്ടുണ്ടാവും. എന്നാലുമെന്നാലും ...ഞങ്ങള്‍ക്കു കുട്ടിക്കാലത്ത്‌ കിട്ടാതെ പോയ അമ്മച്ചിയെയോര്‍ത്ത്‌...അത്തയെയോര്‍ത്ത്‌...ദൂരേക്ക്‌ കൂടുതല്‍ നല്ല ജോലികിട്ടിയപ്പോഴും ഏതിനേക്കാളും പ്രധാനം എനിക്കവളായിരുന്നു. അത്ര സംതൃപ്‌തമല്ലാത്ത ജോലിയില്‍, സാഹചര്യങ്ങളില്‍ ...നാളെ എന്തായിരിക്കാമെന്നൊന്നും സ്വപ്‌നം കാണാന്‍ വയ്യാതെ...
എന്നാല്‍ ഞങ്ങളെ ഇവിടെവരെ എത്തിച്ചത്‌, ഞങ്ങളുടെ ആവശ്യങ്ങളൊക്കെ സാധിച്ചത്‌, ചിന്തകളെ രൂപപ്പെടുത്തിയത്‌, ഏതുസാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള മനസ്സിനുടമകളാക്കിയത്‌ (ആണോ എന്തോ..ആണെന്നാ വിചാരം) ഏതുലോകത്തേക്കും ഇറങ്ങിനടക്കാന്‍ ധൈര്യമുള്ളവരാക്കിയത്‌...എനിക്കറിഞ്ഞുകൂടാ..വാക്കുകള്‍ക്ക്‌ എവിടെ പോകുമെന്ന്‌? അങ്ങനെ ഏതാണ്ടെല്ലാമോ...

തികച്ചും പ്രായോഗികമതിയായ അമ്മച്ചിയും തുടങ്ങുന്നതെല്ലാം പരാജയപ്പെട്ടുകൊണ്ടിരുന്ന അത്തയും...

എന്നെ ഡോക്ടറാക്കാന്‍ ആശിച്ചിരുന്നതായി തോന്നിയിട്ടുണ്ട്‌. മക്കളില്‍ ഞാനായിരുന്നു പഠിക്കാന്‍ മുന്നില്‍...എന്റെ പ്രോഗ്രസ്‌ റിപ്പോര്‍ട്ടില്‍ ഒ പ്പുവെയ്‌ക്കുമ്പോള്‍ അങ്ങനൊരാഗ്രഹം എന്നോട്‌ പറഞ്ഞിരുന്നു. പക്ഷേ, എന്റെ ഹൈസ്‌കൂള്‍ കാലത്ത്‌്‌ അമ്മച്ചി അടുത്തുണ്ടായിരുന്നില്ല. ആഗ്രഹിച്ചിരുന്നതുപോലൊരു പള്ളിക്കൂടവുമായിരുന്നില്ല. ( ആ അലസത ഭാവിയില്‍ എന്റടുത്തു വന്നേക്കാവുന്ന രോഗികളെ രക്ഷപെടുത്തി...!!!)

എന്നാലും അമ്മച്ചിക്ക്‌ ജോലിയില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ എന്തായി തീരുമാനമായിരുന്നു...വരും വരായ്‌മകകളെക്കുറിച്ച്‌ ഒന്നും പറയാന്‍ വയ്യ. എന്നാലും അമ്മച്ചിക്കു കിട്ടിയ ശമ്പളത്തിന്റെ ഓരോ രൂപയിലും കണക്കുസൂക്ഷിച്ച്‌്‌്‌, കരുതലോടെ മാത്രം ചെലവഴിച്ചു. മൂന്നു പെണ്‍മക്കളായതുകൊണ്ട്‌ സ്‌ത്രീധനം കൊടുത്തുകെട്ടിച്ചു വിടേണ്ടി വന്നാല്‍ എന്തു ചെയ്യുമായിരുന്നോ എന്തോ? അങ്ങനെ വേണ്ടി വന്നില്ലെങ്കിലും ബാധ്യതക്കാരിയായി...ഞങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി...തൊഴില്‍ എന്ന ഒറ്റ ധൈര്യത്തില്‍...

ഞങ്ങള്‍ തിരിച്ചെന്തുനല്‍കിയെന്നു ചോദിച്ചാല്‍ ഒന്നുമുണ്ടാവില്ല. മൂന്നുപെണ്‍മക്കളെ പ്രസവിച്ചതിന്‌ ഈ ജീവിതം മുഴുവന്‍ അവര്‍ ഭാരം ചുമന്നു. ( ആണായാല്‍ എന്തെങ്കിലും പ്രയോജനമുണ്ടാവുമായിരുന്നോ എന്നറിയില്ല) ഇരുപത്തിയാറു കൊല്ലം അധ്വാനിച്ചിട്ട്‌ എന്തു മിച്ചമുണ്ടായി എന്നു ചോദിച്ചാലും ഒന്നുമുണ്ടാവില്ല.

ഒരു സാമ്പ്രദായിക അമ്മയായിരുന്നില്ല അവര്‍. വെളുപ്പിനെ എഴുന്നേറ്റ്‌ ഞങ്ങള്‍ക്ക്‌ ചോറും കറിയും പലഹാരങ്ങളും ഉണ്ടാക്കിതന്ന്‌ സ്‌കൂളിലേക്കു വിടുന്ന, ഞങ്ങളെ സ്‌നേഹിച്ചും ലാളിച്ചും ഓമനിച്ചുമിരിക്കുന്ന ഒരാളായിരുന്നില്ല.

എന്നാല്‍, വിവാഹത്തിനു മുമ്പ്‌ നല്ലൊരു രാഷ്ട്രീയക്കാരിയായിരുന്നു. സംഗീതവും നൃത്തവും ഒപ്പമുണ്ടായിരുന്നു. മുട്ടിനും താഴോട്ടു മുടിയുണ്ടായിരുന്നു....
എന്തിനു പറയുന്നു ഇനി...?

എടപ്പേതില്‍ പത്മനാഭന്‍ നായര്‍ മകള്‍ ആനന്ദവല്ലീശ്വരിയമ്മ ഇന്ന്‌ മൂന്നാര്‍ സര്‍ക്കാര്‍ ആയൂര്‍വ്വേദ ആശുപത്രിയില്‍ നിന്ന്‌ വിരമിക്കുന്നു.

. സിന്ധുജീനകിയോട്‌ പറയണമെന്നുണ്ട്‌..എന്റെ അമ്മച്ചിയുടെ ജോലി കഴിഞ്ഞു...നീയെന്നെ നുള്ളുമോ?

കുട്ടിക്കാലം തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു ഇപ്പോള്‍...

29 comments:

Myna said...

സിന്ധുജീനകിയോട്‌ പറയണമെന്നുണ്ട്‌..എന്റെ അമ്മച്ചിയുടെ ജോലി കഴിഞ്ഞു...നീയെന്നെ നുള്ളുമോ?

Yasmin NK said...

അമ്മച്ചിക്ക് നല്ലൊരു റിട്ടയര്‍മെന്റ് ജീവിതം ആശംസിക്കുന്നു.

SHANAVAS said...

ഞാന്‍ ഇവിടെ ആദ്യം ആണെന്ന് തോന്നുന്നു.പക്ഷെ ,മൈന യുടെ ലേഖനങ്ങള്‍ മാതൃഭൂമിയില്‍ ഞാന്‍ വേണ്ടുവോളം വായിച്ചിട്ടുണ്ട്.ജീവിത ഗന്ധിയായ ,കരുത്തുള്ള എഴുത്താണ് മൈനയുടെത്.മുറുക്കുന്നതത ഒക്കെ നല്ല പരിചയം.ആശംസകള്‍.

yousufpa said...

നഷ്ടപ്പെടലുകൾ മനുഷ്യൻ സ്വയം വരുത്തി വെക്കുന്നതാണ്‌.
മൈന ഇങ്ങനെ എഴുതേണ്ടി വന്നതിന്റെ സാഹചര്യം തന്നെ അതാണ്‌.
നാളേക്ക് വേണ്ടിയുള്ള നെട്ടോടത്തിൽ നഷ്ടപ്പെടുന്നത് നമ്മുടെ ജീവത്തിലെ സ്ഥായിയായതെന്തോ ..അതാണ്‌.

ചിന്തക്ക് വക നല്കിയ ഈ പോസ്റ്റിന്‌ നന്ദി.

Palam said...

മൈനാ..
നന്നായിട്ടുണ്ട്. മനസ്സില്‍ തട്ടി, എന്തോ, ഇത് പോലെ ഓര്‍മ്മകള്‍ ഉണ്ടായതു കൊണ്ടാകും .
മൈനയുടെ രചനകളിലൂടെ ഇപ്പോള്‍ ഞങ്ങള്ക് സുപരിചിതാരന് മൈനയുടെ എല്ലാബന്ധുക്കളും. അത്ത ഇപ്പോഴും ഉണ്ടോ? --

varthamanam said...

ഈ പത്മനാഭൻ നായർ മകളെങ്ങനെ മൈന ഉമൈബാന്റെ അമ്മയാകും..........???????????

ആചാര്യന്‍ said...

നന്നായിട്ടുണ്ട് ...പക്ഷെ ആ സംശയം എനിക്കും ഉണ്ട് ...ഇത് കഥയാണോ അനുഭവം ആണോ?....എങ്ങിനെ അമ്മചിയാകും എന്ന് ഒന്ന് പറഞ്ഞു തരണം

Rajesh T.C said...

വളരെ നന്നായിട്ടുണ്ട്
നല്ല അവതരണം...

കാട്ടിപ്പരുത്തി said...

പലപ്പോഴും എനിക്ക് തോന്നാറുണ്ട്. മാതാപിതാക്കൾ രണ്ട് പേരും ജോലിക്കാരായാൽ നഷ്ടപ്പെടുന്നത് കുഞ്ഞുങ്ങൾക്കല്ലേ എന്നു. ഒരു പക്ഷെ ആരും മനസ്സിന്റെ കണക്ക് അക്കൌണ്ടസിയുടെ ഡെബിറ്റ് ക്രെഡിറ്റുകളിലെടുക്കാത്തതിനാലാവാം.

കുടുമ്പം എന്നത് വളരുന്ന കുഞ്ഞിനുള്ള തണലാകാതെയാകുമ്പോൾ പലപ്പോഴും ത്യാഗങ്ങൾക്ക് എണ്ണം കിട്ടാതെ പോകും.

ഞാൻ ഹോസ്റ്റലിലാണു വളർന്നത്,അതിന്റെ ദോഷം എനിക്കുണ്ട്. വീട്ടിൽ വീടുമായി ഒരാത്മ ബന്ധം ഉണ്ടാക്കുന്നതിൽ അതെന്നെ വിലങ്ങു വച്ചിട്ടുണ്ട്. ചിലത് ഉണ്ടാക്കിയെടുക്കാനാവില്ല, തനിയെ ഉണ്ടാകേണ്ടതാണു.

arifa said...

ആരോടോക്കെയാണ് നാം നീതി പുലര്‍ത്തേണ്ടത്?
അമ്മയോടോ, മക്കളോടോ, അതോ തന്നോട് തന്നെയോ?
ആട്ടെ, എന്താണാവോ ഇപ്പറഞ്ഞ നീതി?
സിന്ധു ജാനകിയുടെ നുള്ളും കടിയും മാന്തും എല്ലാം കൂടെ ഒന്നിച്ചു കിട്ടിയപോലെ തോന്നുന്നു, ഇത് വായിച്ചിട്ട്.
തിരിച്ചൊരു നല്ല നുള്ള് എന്റെ വകയുമിരിക്കട്ടെ, മൈനക്ക്.
ആനന്ദവല്ലീശ്വരിയമ്മയ്ക്ക് ആശംസകള്‍- മകളുടെ- ഒരമ്മയുടെയും.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇത്തരം ചിന്തകള്‍ പലപ്പോളും എന്നെയും പിടികൂടാറുണ്ട്..പക്ഷേ ഒന്നാലോചിക്കുമ്പോള്‍ ഇങ്ങനെ ഒക്കെയാണു ജീവിതം എന്നും തോന്നിപ്പോകും..ഇത്രയും പോലും ലാളനകള്‍ അനുഭവിക്കാന്‍ പറ്റാത്ത എത്രയോ കുട്ടികള്‍ നമ്മുടെ ചുറ്റിലും ഉണ്ട്

ഇന്ന് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന 23,000 പേരില്‍ ഒരാള്‍ മൈനയുടെ ഉമ്മയാണെന്നറിയുമ്പോള്‍ സന്തോഷവും ദു:ഖവും....എല്ലാ സൌഭാഗ്യങ്ങളും നിറഞ്ഞ ഒരു റിട്ടയര്‍‌മെന്റ് ജീവിതം ഉമ്മയ്കുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

ഈ നല്ല കുറിപ്പിനു നന്ദി !

Manoraj said...

മൈന,

ഇത് വായിച്ചപ്പോള്‍ കുട്ടിക്കാലത്ത് ചിലയവസരങ്ങളില്‍ ഇതുപോലെയൊരവസ്ഥയിലൂടെ ഞാനും കടന്ന് പോയതോര്‍ത്തുപോയി. എന്റെ ബന്ധുക്കളായ ചേച്ചിമാര്‍ ചേര്‍ന്ന് എന്നെ കൊണ്ട് അമ്മച്ചിക്ക് മലപ്പുറത്ത് നിന്നും നാട്ടിലേക്ക് ഒരു ട്രാന്‍സ്ഫര്‍ ലഭിപ്പിക്കുവാനായി അന്നത്തെ മുഖ്യമന്ത്രിയായ ഇ.കെ.നായനാര്‍ക്ക് എന്റെ കൈപടയില്‍ വികാരസാന്ദ്രമായ (ഒരു നാലാംക്ലാസ്സുകാരന്റെ വരികള്‍) കത്തെഴുത്തിച്ചത്. ഏതാണ്ട് കൃത്യം ഒന്നരയാഴ്ചക്ക് ശേഷം സ്കൂള്‍ വിലാസത്തില്‍ നായനാരുടെ കൈപടയില്‍ എനിക്ക് ഒരു മറുപടി ലഭിക്കുന്നത്. ടീച്ചര്‍മാരെല്ലാം മോന്‍ നായനാര്‍ക്ക് കത്തെഴുതിയോ എന്നൊക്കെ ചോദിച്ച് അഭിനന്ദിച്ചത്. സത്യത്തില്‍ അന്നൊക്കെ കുഞ്ഞുമനസ്സിലെ രാഷ്ട്രീയം എന്നെ കൊന്നാലും നായനാര്‍ക്ക് കത്തെഴുതില്ല എന്നതായിരുന്നു. കളക്റ്റര്‍ക്കാണ് എഴുതുന്നതെന്നൊക്കെ കള്ളം പറഞ്ഞാണ് ചേച്ചിമാര്‍ എന്നെകൊണ്ടത് ചെയ്യിച്ചത്. ഇന്നിപ്പോള്‍ മൈനയുടെ പോസ്റ്റ് വായിച്ചപ്പോള്‍ ഇതൊക്കെ ഓര്‍മ്മ വന്നു.

ആ അമ്മച്ചിക്ക് ഒരു നല്ല റിട്ടേയര്‍മെന്റ് ലൈഫ് ലഭിക്കട്ടെ എന്നാശംസിക്കുന്നു.

അതിരുകള്‍/പുളിക്കല്‍ said...

ചില നഷ്ടപ്പെടലുകള്‍ പിന്നീട് തിരിച്ചു കിട്ടാത്തവയാണ്....അതിലൊന്നാണ് കുട്ടിക്കാലം.
അമ്മച്ചിക്ക് റിട്ടയര്‍മെന്റ് ആശംസകള്‍ നേരുന്നു..

മണിലാല്‍ said...

തിരിച്ചു കിട്ടാത്തത്,പക്ഷെ തിരിച്ചുപോകാന്‍ കഴിയുന്നത്......ബാല്യം.

dasechshani said...

അമ്മയടുത്തില്ലാത്ത ബാല്യത്തിന്‍റെ നോവ്‌ പകര്‍ന്നുതന്ന പ്രിയ എഴുത്തുകാരിക്ക് ഒരുപാടു നന്ദി........

ഹരി/സ്നേഹതീരം പോസ്റ്റ് said...

എന്റെ കുട്ടിക്കാലത്ത് അമ്മയെ പിരിഞ്ഞിരിക്കേണ്ട
ഒരവസരം എനിക്കുണ്ടായിട്ടില്ല.ആ അവസ്ഥ
എത്രത്തോളം വേദനയുണ്ടാക്കും എന്നത് മൈനാജിയുടെ അനുഭവത്തില്‍ നിന്ന് ശരിക്കും അറിയുന്നു.നല്ല അവതരണം!

വാത്സ്യായനന്‍ said...

"എന്റെ അമ്മച്ചിയുടെ ജോലി കഴിഞ്ഞു...നീയെന്നെ നുള്ളുമോ?"

ശരിയാണ് പോസ്റ്റില്‍ പറഞ്ഞത്, ജീവിതത്തിനൊടുവില്‍ ‍ എന്ത് നേടി എന്നാ ചോദ്യത്തിന് ഒരു മലയാളി സ്ത്രീക്ക് ഉത്തരമുണ്ടാവില്ല...

Athul K said...

നന്നായിട്ടുണ്ട്.
ഇനി അമ്മച്ചിയെ കൂടെ കൂട്ടാലോ കോഴിക്കൊട്ടേക്ക്. മക്കളെ വളർത്താൻ കഴിയാതിരുന്ന അമ്മാച്ചിക്ക് പേരക്കുട്ടികളെ വളർത്താനുള്ള അവസരം കൊടുക്കണം.
സുരേഷേട്ടനോട് അന്വേഷണം പറയണം. നന്മകൾ നേരുന്നു….

warrier said...

Dear Myna..
some days back i got an SMS It is like
" We die to finish School,
Die to start college
Den die to start work
Den die to retire & finaly
Die to whle dying V realise that we forgot to Live"

But The lif's complications compells everthing. Yesterday my wife saying that "Our son stops the TV in the evening because he want to play with amma." As a working mother she had limited time to spent with him. So he made the trick to stop all TV programs including star singer.

Anyway all the wishes to all the retiring mothers.

arungodan said...

മൈനാ...
അമ്മമാരുടെതു നമുക്ക് പിടിതരാത്ത ജീവിതമാണ്...
കുറിപ്പ് നന്നായി...

Rare Rose said...

മനസ്സ് തൊട്ട എഴുത്ത്.അമ്മയെയോര്‍ത്ത് കാത്തിരിക്കുന്ന ആ കുഞ്ഞുമനസ്സ് സങ്കടപ്പെടുത്തി..

ഏറനാടന്‍ said...

കോഴിക്കോട്ടേക്ക് കൂട്ടിക്കൊണ്ട് വരൂ. അവര്‍ക്ക്‌ നല്ലൊരു റിട്ടയര്‍മെന്റ് കാലം ആശംസിക്കുന്നു.

മണിലാല്‍ said...

മൈനയുടെ കുറുകലും സംഗീതമാണ്

Muralee Mukundan , ബിലാത്തിപട്ടണം said...

ശരിക്കും മനസ്സിൽ തട്ടിപ്പറഞ്ഞ ഈ അമ്മച്ചിയോർമ്മകൾക്ക് ഇരട്ടി മധുരമുണ്ട് കേട്ടൊ മൈന

Unknown said...
This comment has been removed by the author.
Unknown said...

....oro vedanayum murippeduthunnathu thanne....

ഒരില വെറുതെ said...

പത്രങ്ങളില്‍ വെറുതെ കണ്ടു വിടുന്ന, കഴിഞ്ഞ ദിവസം വിരമിച്ച എന്ന വരികള്‍ക്കുമുകളിലെ പടങ്ങളിലുള്ളവര്‍ക്ക് ഇങ്ങനെ എന്തൊക്കെ കഥകളുണ്ടാവും പറയാന്‍എന്നോര്‍ത്തു.
ഓരോ മനുഷ്യനും എന്തൊക്കെ കഥകളുടെ ഖനിയാണ്. ഇപ്പോഴില്ലാത്ത അമ്മയെ ഓര്‍മ്മ വന്നു. അമ്മ എങ്ങിനെയാണ്
തള്ളപ്പക്ഷിയെപ്പോലെ ചിറകിലൊതുക്കിയതെന്നും.
എത്ര കഴിഞ്ഞാണ് സ്വയം തെരഞ്ഞെടുത്ത ജീവിതത്തിന്റെ ഭൂചലനങ്ങള്‍ക്കിടെ
അമ്മയുടെ സ്നേഹത്തിന്റെ കടല്‍ തിരിച്ചറിഞ്ഞതെന്നും ഓര്‍ത്തുപോയി.
നന്ദി, സുഹൃത്തേ, വരികളാല്‍ ഉള്ളകം ഒന്നു തുറന്നുനോക്കാന്‍ വഴിയായതിന്. നന്ദി.

ചേച്ചിപ്പെണ്ണ്‍ said...

സിന്ധുജീനകിയോട്‌ പറയണമെന്നുണ്ട്‌..എന്റെ അമ്മച്ചിയുടെ ജോലി കഴിഞ്ഞു...നീയെന്നെ നുള്ളുമോ?

Unknown said...

MUSTHAFAUDE VEEDINE KURICHUM ATHINU THARAYITTA KAIKALEKKURICHUM CHANDRIKAYIL VAIKKAN KAINCHU