Wednesday, January 16, 2008

പര്‍ദ്ദയും സാരിയും പ്രതിക്കൂട്ടില്‍ ...?

പര്‍ദ്ദ സ്വദേശിയോ വിദേശിയോ?
ഇന്നലെ ഒരു പുസ്‌തകപ്രകാശന ചടങ്ങില്‍ വെച്ചാണ്‌ ഇങ്ങനെ ഒരു ചോദ്യം മനസ്സിലേക്കു കടന്നു വന്നത്‌. ഡോ.ഖദീജ മുംതാസ്‌ എഴുതിയ 'ബര്‍സ' എന്ന നോവലിന്റെ പ്രകാശനത്തോടനുബന്ധിച്ച്‌ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടിയുടെ സംസാരമാണ്‌ എന്നെ ചിന്തിപ്പിച്ചത്‌.

ബര്‍സ എന്നാല്‍ മുഖം തുറന്നിട്ടവള്‍ എന്നര്‍ത്ഥം. നോവലിലെ നായിക മുഖം തുറന്നിട്ടവളാണ്‌. മുഖം തുറന്നിടലിലൂടെ മനസ്സുതന്നെ തുറന്നിടാനാണ്‌ നായിക ആഗ്രഹിക്കുന്നത്‌. തുറന്നിട്ട മനസ്സുമായി ഇസ്ലാമിലൂടെ നടത്തുന്ന ഒരു യാത്രയാണ്‌ നോവല്‍ എന്നു പറയാം.
പുരുഷന്റെ കണ്ണുകളിലൂടെയായിരുന്നു ഇന്നു വരെ ഇസ്ലാം വ്യാഖ്യാനിക്കപ്പെട്ടിരുന്നത്‌. സ്‌ത്രീ എന്നും പിന്നാമ്പുറത്ത്‌ നിന്നു. നോവലിന്റെ പശ്ചാത്തലം സൗദി അറേബ്യയാണ്‌. മക്കയിലെ ആശുപത്രിയില്‍ ഏഴു വര്‍ഷം ജോലി ചെയ്യുന്നതിലൂടെ ഡോ.സബിത അനുഭവിക്കുന്ന സംഘര്‍ഷങ്ങളാണ്‌ നോവലില്‍ കൂടുതലായും കടന്നു വരുന്നത്‌.
ഖുര്‍ആന്‍ വായിക്കുമ്പോള്‍ ഒരു സ്‌ത്രീക്കുണ്ടാവുന്ന സന്ദേഹങ്ങള്‍, ഇസ്ലാം ചരിത്രത്തില്‍ ഹാജറാവബീവിയും ആയിഷയും മറ്റും അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ ഒരു സ്‌ത്രീയുടെ കണ്ണുകളിലൂടെ നോക്കികാണുകയാണ്‌ സബിത.
(ഇവിടെ പുസ്‌തകത്തെ കുറിച്ച്‌ പിന്നീട്‌ എഴുതുന്നതാണ്‌ ഉചിതം )

ചര്‍ച്ചയില്‍ പങ്കെടുത്ത പലരും ഒരു മുസ്ലീം സ്‌ത്രീയുടെ ധീരമായ കാല്‍വെപ്പാണ്‌ ബര്‍സ എന്നഭിപ്രായപ്പെട്ടു. (പുരുഷന്മാര്‍)

-സൗദിയാണ്‌ ലോകമുസ്ലീങ്ങളുടെ പ്രതീകം എന്ന്‌ മുസ്ലീങ്ങള്‍ വിശ്വസിക്കുന്നു. സൗദി അറേബ്യ ഇസ്ലാം രാഷ്‌ട്രമാണ്‌. അവിടെ സൗദിക്കാര്‍ക്ക്‌ മാത്രമേ വിലയുള്ളു. മറ്റു നാട്ടുകാര്‍ വെറും മിസ്‌ക്കീല്‍...(ദരിദ്രവാസി). അവര്‍ക്ക്‌ നല്‌കുന്ന ശമ്പളത്തിന്റെ എത്രയോ ഇരട്ടിയാണ്‌ സൗദി പൗരന്‌ നല്‌കുന്നത്‌. എന്നാല്‍ അമേരിക്കക്കാര്‍ക്ക്‌ സൗദി പൗരന്‌ നല്‌കുന്നതിലും ശമ്പളം നല്‌കുകയും ചെയ്യും. ഇസ്ലാമിന്റെ പുണ്യഭൂമി എന്നു പറയുന്ന സൗദിയെ അനുകരിച്ച്‌ നമുക്ക്‌ ഇസ്ലാമാവാന്‍ കഴിയുമോ? നമുക്കൊക്കെ പ്രാദേശികമായ ഒരു ഐഡന്‍ന്റിറ്റിയുണ്ട്‌. സൗദിയില്‍ ഖുര്‍ആനെ അടിസ്ഥാനപ്പെടുത്തിയുള്ള സമത്വമോ സാഹോദര്യമോ അല്ല ഉള്ളതെന്നും വെറും മുതലാളിത്തം മാത്രമാണെന്നും.
എന്ന്‌ ഹമീദ്‌ ചേന്ദമംഗലൂര്‍ ചൂണ്ടികാട്ടി.

എന്നാല്‍ ഈ പെണ്‍കുട്ടി പറഞ്ഞത്‌ ഡോക്‌ടറുടെ അറിവില്ലായ്‌മയും ചരിത്രത്തിലുള്ള അവഗാഹത്തിന്റെ കുറുവുമാണ്‌ നോവലില്‍ കാണുന്നത്‌ എന്നാണ്‌. അതിന്‌ ചില ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടി.

പിന്നെയുള്ളത്‌ നോവലിന്റെ പേരാണ്‌. ബര്‍സ.
മുഖം മറക്കാത്തവള്‍. മഖം തുറന്നിട്ടവള്‍.....എന്തിനാണ്‌ മുഖം തുറന്നിടുന്നത്‌ എന്നവള്‍ ചോദിക്കുന്നു.
-നോവലില്‍ ഡോക്‌ടര്‍ മനപ്പൂര്‍വ്വം പര്‍ദ്ദയെ അവദണിക്കുന്നു. സാരി നല്ല വേഷമാണെന്ന്‌ ബോധപൂര്‍വ്വം കൊണ്ടുവരാന്‍ ഡോക്‌ടര്‍ ശ്രമിക്കുന്നുണ്ട്‌. അത്‌ എന്തിനുവണ്ടി? ആരാണ്‌ സാരി നല്ല വേഷമാണെന്ന്‌ പറഞ്ഞിരിക്കുന്നത്‌. ഇവിടെയുള്ള ചില സാഹിത്യസാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ സാരിയുടെ പ്രചാരകരായി മാറുന്നു. ഒരു സ്‌ത്രീയുടെ നഗ്നത മുഴുവന്‍ വെളിപ്പെടുത്തുന്ന വേഷമാണ്‌ സാരി. കഴുത്തും മുന്‍കൈയ്യും വയറും ഒക്കെ വെളിപ്പെടുത്തുന്നു സാരി. നിങ്ങളൊന്നാലോചിച്ചു നോക്കു... നിങ്ങള്‍ക്ക്‌ തെരുവിലുള്ള സ്ഥാനമെന്താണ്‌. തെരുവില്‍ എങ്ങനെ വിലയിരുത്തപ്പെടും......

(വേദിയില്‍ സാരിയുടുത്ത ഒരാള്‍മാത്രം. നോവലിസ്റ്റ്‌. ചുരിദാറിട്ടവര്‍ (മുഖവും തലയും മറക്കാതെ ) രണ്ടുപേര്‍ ദീദീയും ഈയുള്ളവളും. ബാക്കി പെണ്‍കുട്ടികളെല്ലാം പര്‍ദ്ദയില്‍.)

പെണ്‍കുട്ടി തുടര്‍ന്നു.
എന്തിനാണിങ്ങനെ കളര്‍ഫുള്‍ ആകുന്നത്‌? എന്തിനാണ്‌ കോസ്‌മെറ്റിക്‌സ്‌ സ്‌ത്രീകള്‍ ഉപയോഗിക്കുന്നത്‌?
ഹമീദ്‌ ചേന്ദമംഗലൂരിന്റെ വാക്കുകള്‍ എടുത്തു പിന്നീടവള്‍.
-ആരു പറഞ്ഞു സൗദി മുസ്ലീമാണ്‌ നല്ല മുസ്ലീമെന്ന്‌. നമ്മള്‍ സൗദിയെ അനുകരിക്കേണ്ടതില്ല. അവിടെ മുതലാളിത്തം മാത്രമാണല്ലോ നമ്‌മള്‍ പ്രാദേശീകതയെ അംഗീകരിക്കണം.-

ഈ പെണ്‍കുട്ടി എന്തെല്ലാമാണ്‌ പറയുന്നത്‌.

അപ്പോള്‍ അവളിട്ടിരിക്കുന്ന പര്‍ദ്ദ വിദേശിയോ? സ്വദേശിയോ?

സ്‌ത്രീ ഒരിക്കലും മുഖം തുറന്നിടാന്‍ പാടില്ലെന്നാണ്‌ അവളുടെ പക്ഷം. അക്കാര്യം ഒരാവശ്യവുമില്ലാതെ ഒരു പൊതുവേദിയില്‍ അവതരിപ്പിക്കുന്നു. എന്തിനാണിത്‌?

ആ പെണ്‍കുട്ടിയോട്‌ എനിക്ക്‌ ചിലത്‌ പറയണമെന്നുണ്ടായിരുന്നു.
ചെറുപ്പത്തില്‍ ഞാന്‍ കണ്ടു ശീലിച്ച, എനിക്ക്‌ സൗകര്യം എന്നു തോന്നുന്ന വസ്‌ത്രം ഞാനുപയോഗിക്കുന്നു. എന്റെ അമ്മ ശീലിച്ചത്‌ അവര്‍ ധരിക്കുന്നു. ഡോക്‌ടര്‍ ശീലിച്ചത്‌ അവരും.
നമ്മുടെ പഴയകാല സിനിമകളില്‍ ഷീലയും ജയഭാരതിയും ശാരദയുമെല്ലാം മുക്കാല്‍മുണ്ടും റൗക്കയോ, ബ്ലൗസോ ധരിച്ചിരിക്കുന്നു.അതായിരുന്നു അക്കാലത്തെ ഹിന്ദുക്കളുടെ വേഷം. അന്നത്‌ അശ്ലീലമല്ല. ഇന്ന്‌ ആ വേഷം സിനിമയ്‌ക്ക്‌ കൊഴുപ്പുകൂട്ടാനുള്ളതായി മാറിയിരിക്കുന്നു.
മുസ്ലീങ്ങള്‍ കാച്ചിയും തട്ടവും കുപ്പായവും ധരിച്ചു അക്കാലത്ത്‌. ക്രിസ്‌ത്യാനികള്‍ ചട്ടയും മുണ്ടും.
പിന്നീടത്‌ സാരിയിലേക്കും ചുരിദാറിലേക്കും കടന്നു വന്നു. ചുരിദാറിന്‌ പ്രചാരം കൂടിയപ്പോള്‍ സാരി സ്‌ത്രീയുടെ നഗ്നത പ്രകടിപ്പിക്കുന്ന വസ്‌ത്രമാണെന്ന്‌ ധാരണ പരത്തി. (വെളിപ്പെടുത്തണമെങ്കില്‍ അങ്ങേയറ്റം വെളിപ്പെടുത്താവുന്നതും അങ്ങേയറ്റം ശരീരം മറക്കപ്പെടാവുന്നതുമായ വേഷമാണ്‌ സാരി)
പര്‍ദ്ദയും അങ്ങനെ വന്നതാണെന്ന്‌ വിശ്വസിക്കാനാണ്‌ എനിക്കിഷ്‌ടം. ഫാഷനായും വിശ്വാസത്തിന്റെ പേരിലും പര്‍ദ്ദയെ സ്വീകരിക്കുകയായിരുന്നു. (പര്‍ദ്ദയിടുന്നവരൊക്കെ മോശമാണെന്നോ, വിവരമില്ലാത്തവരാണെന്നോ അല്ല ഉദ്ദേശ്യം മറിച്ച്‌ ഇഷ്ടമുള്ളവര്‍ ധരിക്കട്ടെ എന്നു മാത്രം.) ഇടാത്തവരെ കുറ്റം പറയാന്‍ എന്തര്‍ഹത ? വിശ്വാസികളെല്ലാം പര്‍ദ്ദ ധരിക്കണമെന്ന്‌ എന്താണ്‌ നിര്‍ബന്ധം? മുമ്പ്‌ കാച്ചിയും തട്ടവും കുപ്പിവളയും അലിക്കത്തും ഇട്ടവരൊക്കെ നരകത്തില്‍ പോയെന്നാണോ? പര്‍ദ്ദ ഇഷ്‌ടമുള്ളവര്‍ ധരിക്കട്ടെ എന്തിനാണ്‌ തെരുവിലേക്ക്‌ വലിച്ചിഴക്കുന്നത്‌...തെരുവിലെ വില നിശ്ചയിക്കണ്ടത്‌ അവനവന്‍ തന്നെയാണ്‌. അവനവന്റെ ആത്മവിശ്വാസമാണ്‌. ആത്മവിശ്വാസത്തെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ ആ വേദിയില്‍ നിന്നുള്ള മറ്റൊരു രംഗം പറയാതെ വയ്യ.
പര്‍ദ്ദ ധരിച്ച മറ്റൊരു പെണ്‍കുട്ടിയുടെ അടുത്ത്‌ രണ്ടു കസേരകള്‍ ഒഴിഞ്ഞു കിടന്നു. ചടങ്ങില്‍ വൈകിയെത്തിയ ദമ്പതികളില്‍ പുരുഷന്‍ ആ പെണ്‍കുട്ടിയോട്‌ ചേര്‍ന്ന കസേരയിലിരുന്നതും പെണ്‍കുട്ടി പൊള്ളലേറ്റതു പോലെ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ്‌ സ്‌ത്രീകള്‍ മാത്രമിരുന്ന ഭാഗത്ത്‌ ഒഴിഞ്ഞു കിടന്ന കസേരക്കരുകിലേക്ക്‌ പാഞ്ഞു.
മൂടി പൊതിഞ്ഞിരുന്നിട്ടും എന്തിനാണ്‌ കൂട്ടീ., നിനക്കീ പരിഭ്രമം? നിന്റെ ശരീരത്തെക്കുറിച്ച്‌ നിനക്കല്ലാതെ മറ്റാര്‍ക്കാണ്‌ ബോധമുണ്ടാവേണ്ടത്‌?

നിന്റെ ഭാഷയില്‍ എന്റെ വേഷത്തെക്കുറിച്ച്‌ എന്തു പറഞ്ഞാലും എനിക്ക്‌ നിന്റെ പരിഭ്രമമില്ലെന്നും മനസ്സിലാക്കുക. എന്റെ ഭര്‍ത്താവ്‌ ഒരു സ്‌ത്രീയുടെ അടുത്തു പോയിരുന്നാലും ഞാന്‍ പരിഭ്രമിക്കില്ല. കാരണം സ്‌ത്രീയോ പുരുഷനോ എന്നല്ല സഹജീവിയായി മാത്രം കാണാനേ കഴിയൂ. പ്രത്യേകിച്ച്‌ പൊതുവേദിയില്‍ വളരെ പ്രസക്തമായ വിഷയങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ആര്‍ക്കാണ്‌ തരളിതമായ വികാരങ്ങളുണ്ടാവുന്നത്‌?
അതുകൊണ്ട്‌ നീ ഭയക്കാതിരിക്കുക. നിന്‍റെ ഇരിപ്പിടത്തില്‍ നീ ഉറച്ചിരിക്കുക.
അതുമല്ലെങ്കില്‍ പൊതുവേദികള്‍ ഒഴിവാക്കുക. അതിനും സാധ്യമല്ലെങ്കില്‍ ടാറ്റയോടോ, ബര്‍ളയോടോ നമുക്കു ശുപാര്‍ശ ചെയ്യാം. ഇരുമ്പുകവചങ്ങള്‍ നിര്‍മിച്ചുനല്‌കാന്‍....

41 comments:

Myna said...

പര്‍ദ്ദ സ്വദേശിയോ വിദേശിയോ?
ഇന്നലെ ഒരു പുസ്‌തകപ്രകാശന ചടങ്ങില്‍ വെച്ചാണ്‌ ഇങ്ങനെ ഒരു ചോദ്യം മനസ്സിലേക്കു കടന്നു വന്നത്‌. ഡോ.ഖദീജ മുംതാസ്‌ എഴുതിയ ബര്‍സ എന്ന നോവലിന്റെ പ്രകാശനത്തോടനുബന്ധിച്ച്‌ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടിയുടെ സംസാരമാണ്‌ എന്നെ ചിന്തിപ്പിച്ചത്‌.

Unknown said...

എന്താണു സംശയം
വിദേശി തന്നെ.

വിദേശിയോ,സ്വദേശിയോ എന്നു നോക്കിയല്ല
വസ്ത്രം തെരഞ്ഞടുക്കേണ്ടത്.
സ്വന്തം,സംസ്ക്കാരം,ഇഷ്ട്ടം,സൌകര്യം.
എന്നിവയൊക്കെയാണ് പരിഗണിക്കേണ്ടത്

അനില്‍ശ്രീ... said...
This comment has been removed by the author.
അനില്‍ശ്രീ... said...

മൈനാ... ഈ ചോദ്യങ്ങള്‍ എല്ലാവരുടേയും മനസ്സില്‍ എത്തിയെങ്കില്‍ !..

ഇപ്പോള്‍ പര്‍ദ നമ്മുടെ നാട്ടില്‍ ഒരു ഫാഷന്‍ ന്നെയാണ്. എന്തിന് വടക്കന്‍ കേരളത്തില്‍ ചെന്നാല്‍ മുഖം വരെ മറച്ച കുമാരിമാരെ കാണാന്‍ കഴിയുന്നു.എന്തിന് ഇവര്‍ ഇത് ചെയ്യുന്നു എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. ഇവിടെ യു.എ.ഇ-യില്‍ ഇവിടുത്തെ യുവ തലമുറയില്‍ പെട്ട 60-70% പെണ്‍കുട്ടികളും മുഖം മറക്കാറില്ല. (ഞാന്‍ എന്നും കാണുന്നതാണ് .വേറെ തെളിവ് വേണ്ടല്ലോ). പര്‍ദ തന്നെ എങ്ങനെ "സെക്സി" ആയി ധരിക്കാം എന്നാണ് അവര്‍ ചിന്തിച്ചു കൊണ്ടിരിക്കുന്നത്. മുഖത്ത് അര ഇഞ്ച് ഘനത്തില്‍ മേക്കപ്പ് ഇല്ലാതെ ഇവരെ കാണണമെങ്കില്‍ റംസാന്‍ മാസം ആകണം. ഇനി മറ്റ് അറബ് രാജ്യങ്ങളിലെ, പെണ്‍കുട്ടികള്‍ അവരുടെ പ്രാദേശിക ഡ്രസുകള്‍ ധരിക്കുന്നു. ഉദാഹരണത്തിന് കടുത്ത മുസ്ലിം രാജ്യം എന്ന് അറിയപ്പെടുന്ന സുഡാനില്‍ നിന്നുള്ള സ്ത്രീകള്‍ അവരുടെ രീതിയില്‍ സാരി ആണ് ഉടുക്കുന്നത്. ഈജിപ്തില്‍ നിന്നുള്ള സ്ത്രീകള്‍ പര്‍ദ ധരിക്കുന്നത് അപൂര്‍‌വം. (ഇവരൊക്കെ അവരുടെ ഡ്രസിന്റെ കൂടെ തലയില്‍ തട്ടം ഇടാറുണ്ട് കെട്ടോ.).

പറഞ്ഞു വന്നത് മുസ്ലീങ്ങള്‍ പര്‍ദ ധരിക്കണം എന്നത് ഇന്ന് നമ്മുടെ നാട്ടില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന ഒരു തരം വിദേശ അനുകരണം മാത്രമാണ്. അല്ലെങ്കില്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ ഇന്നു വാണിജ്യവല്‍ക്കരിക്കപ്പെടുന്ന ഒരു ഫാഷന്റെ ഭാഗം ആണെന്ന് തോന്നുന്നു. അല്ലെങ്കില്‍ എന്തുകൊണ്ട് ഈ പര്‍ദ പണ്ടുള്ളവര്‍ ധരിച്ചില്ല? അവരും മുസ്ലിം വിശ്വാസം പിന്തുടന്നവര്‍ ആയിരുന്നല്ലോ. അപ്പോള്‍ ഇന്നത് ''ഞാന്‍ ഒരു നല്ല മുസ്ലിം വിശ്വാസി ആണ്'' എന്ന് ആരെയൊക്കെയോ ബോധിപ്പിക്കാന്‍ കൂടി അല്ലേ എന്നൊരു സംശയം. (വിശ്വാസത്തെ ചോദ്യം ചെയ്യല്‍ അല്ല കേട്ടോ).

ബയാന്‍ said...

നാട്ടില്‍ വിശ്വാസികളെല്ലാം പരസ്പരം മത്സരിച്ചു അവരുടെ ചിഹ്നങ്ങള്‍ വേഷത്തിലും സംസാരത്തിലും പ്രകടിപ്പിച്ചു തന്റെ വിശ്വാസങ്ങള്‍ക്കു അഡ്വെര്‍ട്ടൈസ്മെന്റ് കൊടുക്കുകയാണ്. വിശ്വാസം മനസ്സിലുടലെടുക്കുന്നതും, അവിടെ തന്നെ വളരുന്നതുമാണു, തീര്‍ത്തും സ്വകാര്യമായ കാര്യം. ഏതു വിശ്വാസക്കരായാലും ഈ പ്രകടനങ്ങള്‍ തനിക്കും പൊതു സമൂഹത്തിനും എന്തു നന്മയാണ് കൊണ്ടു വരുന്നത് എന്നു ചിന്തിച്ചിരുന്നെങ്കില്‍.

പ്രിയ said...

സാരിയും പര്ദയും ഒന്നും നമ്മുടെ സ്വന്തമല്ല. ആവേണ്ട കാര്യവും ഇല്ല. കാരണം ബൈബിള് അനുസരിച്ച് നാണം മറക്കാന് ആദ്യം അണിഞ്ഞ ഇല തൊട്ടു ഇന്നു വരെ ഉള്ള വസ്ത്രങ്ങള് എല്ലാം മനുഷ്യന് അവന്റെ മനസിനെ തൃപ്തിപെടുത്താന് ഉപയോഗിച്ച ഉപാദി മാത്രമാണ്. പിന്നിടത് സമൂഹത്തിന്റെ സംസ്കാരത്തിന്റെ ഭാഗമായ് മാറി. globalizationil പല സംസ്കാരവും വസ്ത്രരീതിയും നമ്മള്ക്കും കിട്ടി. പുല്ല് മേഞ്ഞ കുടിലില് നിന്നു duplex വില്ല വരെ മാറിയത് അടിസ്ഥാന സൌകര്യം മാത്രം പ്രമാനിച്ചല്ലല്ലോ. need changes in life always .

വെറും ശരിരം മറക്കുക മാത്രമായിരുന്നു വസ്ത്രത്തിന്റെ ധര്മം എങ്കില് എന്തിന് ഈ വിലകൂടിയ കറുത്ത തുണിയില് മനോഹരമായ് തയ്ച്ച പര്ധ അണിയണം. എന്തിന് അതില് മനോഹരമായ അലങ്കാരപണികള് ചെയ്യണം. സൌദിയിലെ എല്ലാം പ്രായമുള്ളവര് അണിയുന്ന പര്ദ്ദ ആയ ആ കറുത്ത ഒഴുക്കന് വസ്ത്രം അണിയന് എത്ര സുനധരികുട്ടികള് തയാറാകും?മുഖത്ത് ചെമ്പു പട്ടയും വച്ചു കറുത്ത ആ തുണി തലയില് ഇട്ടു നടക്കാന് ആര്ക്കൊക്കെ ഇഷ്ടമുണ്ട്? (ഇനി അങ്ങനെ ഉണ്ടാവുമോ എന്തോ?)

അപ്പോള് പറയന് ആഗ്രഹിച്ചതെന്തെന്നാല് ഈ അര്ദ്ധശൂന്യമായ വസ്ത്ര വിവാദം നിങ്ങളെ മടുപ്പിക്കുന്നില്ലേ? ഇതിന് പകരം കേരളാ സമൂഹത്തില് വര്ദ്ധിച്ചു വരുന്ന മദ്യപാനസക്തിയെ കുറിച്ചോ കുടുംബ ബന്ധത്തിന്റെ ശിധിലതയെ കുറിച്ചോ എന്തെ നമ്മള് ആരും സംസാരിക്കുന്നില്ല?

കാവലാന്‍ said...

ഈ പെണ്ണുങ്ങക്കൊക്കെ പ്രാന്താ.ഇവറ്റ ഒന്നെങ്കി ആശാന്റെ നെഞ്ഞത്ത് അല്ലെങ്കിലും അശാന്റെ നെഞ്ഞത്ത് ന്നു പറഞ്ഞപോല്യാണ്.ആണ്ങ്ങളീന്ന് രക്ഷപ്പെടാന്‍ള്ള നെട്ടോട്ടത്തിലാണ്, വട്ടത്തിലാ ഓട്ടം ആണിനു ചുറ്റും.ഒരു ടീംസ് മൊത്തം മറച്ചുനടക്കുണു ആണുങ്ങളെ പറ്റിക്കാന്‍ വേറൊരു ടീംസ് മൊത്തം അഴിച്ചിട്ടു നടക്കുണു.ഉട്ത്ത് നടന്നാലും സെക്സി ഉട്ക്കാണ്ട നടന്നാലും സെക്സി. പണ്ടാറടങ്ങാണായിട്ട് ഒന്നു നോക്ക്വേറ്റെ ചെയ്താലോ അയ്യോ പീഡിപ്പിച്ചേ അയ്യോഅയ്യോ...ന്ന് നെലവിളി. വെറ്ത്യല്ല പെണ്ണിനെ വാര്യെല്ലോണ്ടണ്ടാക്കീന്ന് പറേണെ.സ്വത്വം ന്നു പറേണത് തൊട്ടു തീണ്ടീട്ട്ണ്ടൊ ഇവര്ക്ക്?സാമാന്യ ബുദ്ധിള്ള ആര്ക്കും മനസ്സിലാവും പര്‍ദ്ധയുടെ യുക്തി.പൊടിക്കാറ്റ്ന്നും ഉഷ്ണത്തീന്നും രക്ഷപ്പെടാന്‍ അറബിപ്പെണ്ണ് ങ്ങള്‍ക്ക് അവിടത്തുകാരുണ്ടാക്കിയ സംവിധാനം ഇന്ന് സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള കുറ്ക്ക് വഴിയായിരിക്കണു.

ശെഫി said...

വൈദേശികമായ ഒന്നിനെ സ്വീകരിക്കരുതെന്ന് പറയുന്നത്‌ വര്‍ഗ്ഗീയതയാണ്‌. ദേശത്തെ ഒരു വര്‍ഗ്ഗമായി അടയാളപ്പെടുത്തുന്നത്‌....
ഓരോ ദേശത്തിനും ഓരോ സംസ്കാരനുണ്ട്‌. ആ സംസ്കാരമാണ്‌ വേഷത്തേയും സദാചാരത്തെയും ഒക്കെ നിര്‍ണ്ണയിക്കുന്നത്‌.

സൌദിയുടെ സംസ്കാരങ്ങള്‍ ലോക മുസ്ലിംകളുടെ സംസ്കാരമെന്ന മിത്ഥ്യാ ബോധം യത്ഥാത്തത്തില്‍ മുസ്ലിംകളെക്കാള്‍ മറ്റുള്ളവരിലാണെന്നു തോന്നുന്നു,അതു കൊണ്ടാണല്ലോ കേരള്‍ മുസ്ലിം പുരുഷന്മാര്‍ സൌദികളെ പോലെ വസ്ത്രം ധരിക്കാത്തത്‌. ഒരു പ്‌ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സൌദിയില്‍ താമസിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ,എനിക്കറിയാവുന്നത്‌ ഇവിടെയുള്ള മറ്റു മുസ്ലിം ഭൂരിപക്ഷ മത രാജ്യക്കാര്‍ അവരുടെ സംസ്കാരം സൂക്ഷിക്കുന്നു എന്നു തന്നെയാണ്‌. പര്‍ദ്ദ ധരിക്കാത്ത ഒട്ടനേകം തുര്‍ക്കി ഇറാനി പെണ്ണുങ്ങളെ ഞാന്‍ മക്കയിലെ കഅബക്കു സമീപം കണ്ടിട്ടുണ്ട്‌.
ഒരു രാജ്യത്ത്‌ ജീവിക്കുമ്പോള്‍ അവരുടെ നിയമങ്ങളെ അനുസരിക്കേണ്ടതും അവരുടെ സംസകാരത്തെ ബഹുമാനിക്കേണ്ടതും ജീവിക്കുന്ന വിടെഷിയുടെ ബധ്യതയാണ്‌ അത്‌ ഇന്ത്യയിലായാലും സൌദിയിലായാലും

ഒരു വൈദേശിക സംസ്കാരം നല്ലതാണെന്നും സുരക്ഷിതമെന്നും തോന്നുന്നെങ്കില്‍ അതു സ്വാംശീകരിക്കപ്പെടും, പര്‍ദയും ചുരിദാറുമൊക്കെ പോലെ

Unknown said...

sorry for typing in english, I don't have the software to type in malayalam.

Very credible question myna. But you see, we live in a country where each one has the right to say whatever they want. So it is nice to take it that way.

That girl was a bit carried away by the whole thing I think. There is no need to criticise what the other person wears, as long as it is not vulgur or antisocial. We all are grown up people and brought up with the right values. We all wear what we are comfortable in, and it is completely my personal choice what I wear.

If parda gives that girl and people like her, then let them wear it. If they feel more confident inside that, let them. If they think that parda provides more moral stability, let them. If they think that they can earn more respect with parda, let them.

Then there is this truth behind all, is that nobody dares to touch a girl in parda. I feel that it certainly provides more safety. The young lads sitting on the roadside wont comment on a girl in parda, but certainly do that on a girl in churidar. You can't change the whole world to stop looking at you with dirty eyes, but what you can easily do is to cover yourself,shield yourself from their evil eyes.

By saying this, I am not saying that all of us should wear parda, I am not favouring them also. There are good and bad in every thing, so is in this issue.

good blog. keep it up. I am going to read on , all your posts.

Unknown said...
This comment has been removed by the author.
Kaithamullu said...

നീയെത്ര സുന്ദരി
നീയെത്ര നിപുണ
നീയെത്ര ബുദ്ധിമതി
ഞാനെന്റെ ഭാര്യയെ പുകഴ്ത്തി.

-അവള്‍ക്ക് സംശയം.....

ആണോ? - അവള്‍ സഹോദരങ്ങളോട് ചോദിച്ചു.
ആണോ? - അവള്‍ മാതാപിതാക്കളോട് ആരാഞ്ഞു.
ആണോ? - അവള്‍ മക്കളോട് തിരക്കി.

-ഒന്ന് ചിരിച്ചതല്ലാതെ ആരും ഒന്നും പറഞ്ഞില്ല!

chithrakaran ചിത്രകാരന്‍ said...

പര്‍ദ്ദ വര്‍ഗ്ഗീയതയുടെയും അടിമത്വത്തിന്റേയും യൂണിഫോം തന്നെയാണ്. ഫാഷന്റേയും,വിശ്വാസത്തിന്റേയും,സദാചാരത്തിന്റേയും പേരുപയോഗിച്ച് സ്ത്രീകളെ തടവിലാക്കുന്നത് മുസ്ലീം വര്‍ഗ്ഗീയതയുടെ മാര്‍ക്കറ്റിങ്ങ് തന്ത്രം മാത്രം.

മായാവി.. said...

ഇസ്ലാമിന്റെ പുണ്യഭൂമി എന്നു പറയുന്ന സൗദിയെ അനുകരിച്ച്‌ നമുക്ക്‌ ഇസ്ലാമാവാന്‍ കഴിയുമോ? നമുക്കൊക്കെ പ്രാദേശികമായ ഒരു ഐഡന്‍ന്റിറ്റിയുണ്ട്‌. സൗദിയില്‍ ഖുര്‍ആനെ അടിസ്ഥാനപ്പെടുത്തിയുള്ള സമത്വമോ സാഹോദര്യമോ അല്ല ഉള്ളതെന്നും ......ഹമീദ്‌ ചേന്ദമംഗലൂര്‍ ചൂണ്ടികാട്ടി. yes he said it, he said onlyONLY TRUTH.

മായാവി.. said...

ഒരു തരം വിദേശ അനുകരണം മാത്രമാണ്. അല്ലെങ്കില്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ ഇന്നു വാണിജ്യവല്‍ക്കരിക്കപ്പെടുന്ന ഒരു ഫാഷന്റെ ഭാഗം ആണെ.
ന്റെ ഷാഫി തമാശിക്കല്ലെ, മക്കയിലും മദീനയിലും അപൂറ്വം വിദേശികള്‍ അറിയാതെ ചുരിദാരും മറ്റുംഉപയോഗിക്കുന്നത് മുതവമാറ്ക്ക് തടയാനാവാഞ്ഞിട്ടല്ലെ? അല്ലാതെ സൌദിയില്‍ വസ്ത്ര സ്വാത്ന്ത്രയം ഉണ്ടായിട്ടല്ലല്ലൊ? താങ്കള്‍ പറയുന്ന രീതിയില്‍ സൌദിയില്‍ മറ്റേതെങ്കിലും സ്ഥലത്ത് കാണിച്ച് തരാമോന്ന് ചോദിക്കാനാഗ്രഹിക്കുന്നു. എന്തിന്‍ മക്കയിലും മദീനയിലും പള്ളിയുടെ ഏരിയ കഴിഞ്ഞാല്..?
വെറുതെ വര്ദീയതാന്‍ പറയല്ലെ ഷാഫീ.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ബേനസീര്‍ ഭുട്ടോയെ കാനുമ്പോളും, ബീഗം ഖാലിദ സിയയെ കാണുമ്പൊളും ഞാന്‍ വിചാരിയ്ക്കാറുണ്ട്, ഇസ്ലാമിക തീവ്രവാദം ഉണ്ടെന്ന് നാം പറയുന്ന രാജ്യങ്ങളില്‍ പോലും സ്ത്രികള്‍ തുറന്ന വസ്ത്രങ്ങള്‍ ധരിയ്ക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ മാത്രം എന്താണു ഒരു തിരിച്ചു പോക്കു എന്ന്...

ഇന്നിപ്പോള്‍ “പര്‍ദ്ദ”യുടെ പരസ്യം നാല്‍‌ക്കവലകളിലെങ്ങും കാണാം..കഴിഞ്ഞ ഒരു 10 വര്‍ഷത്തിനിടയില്‍ ഉണ്ടായ ഒരു മാറ്റം ആണിത്...

കാലം മുന്നോട്ടോ, പുറകോട്ടൊ...ആണിനും പെണ്ണിനും ലൈംഗിക സ്വാതന്ത്യം കൊടുക്കണം എന്നാണു സക്കറിയയെപ്പോലെ ഉള്ളവര്‍ പറയുന്നത്...അത്രയും പോയില്ലെങ്കിലും സ്വന്തം വസ്ത്രം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യം എങ്കിലും മതിയായിരുന്നു.....വസ്ത്രത്തിന്റെ രാഷ്ട്രീയം

മൈന നന്നായി കൈകാര്യം ചെയ്തിരിയ്ക്കുന്നു

ഭൂമിപുത്രി said...

ബിക്കിനിമുതല്‍ പര്‍ദ്ദവരെ,എന്തണിയന്നമെന്നതു ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ട്ടംതന്നെ.
എന്റെ വ്യക്തിപരമായ അഭിപ്രായവും പറയാമല്ലൊ-ഈപ്പറഞ്ഞ രണ്ടും സ്ത്രീയേ വെറും
sex-object ആയിക്കുറയ്ക്കുകയാണ്‍ ചെയ്യുന്നതു.
ദൈവത്തിനെയോ മത(മേധാവികളേയൊ)ത്തിനേയൊ,
ചിലപ്പോള്‍വീട്ടുകാരേയൊ ഒക്കെ ബഹുമാനിയ്ക്കാനും ഭയക്കാനും വേണ്ടിയിട്ടെന്ന വിചാരത്താലാകാം കൂടുതലായിപ്പെണ്‍കുട്ടികള്‍ പര്‍ദ്ദയണിഞ്ഞു ശീലിയ്ക്കുന്നതു.
അടുത്തകാലത്തിറക്കിയ ഒരു കച്ചവടതന്ത്രമാണിതിനു പുറകില്‍ എന്നാരും ആലോചിയ്ക്കാറില്ല.
പിന്നെ,പുരുഷന്മാര്‍ക്കീ ദൈവ-മത ഭയങ്ങളോന്നും വേണ്ടാ‍ത്തതെന്താണെന്ന് ചോദിയ്ക്കാനുള്ള ചങ്കൂറ്റവും ഉണ്ടാകില്ല.

sindooralakshmi said...

good post. mynayude varikalil kooduthal eshtappettath
avasana bhagamanu.
...തെരുവിലെ വില നിശ്ചയിക്കണ്ടത്‌ അവനവന്‍ തന്നെയാണ്‌. അവനവന്റെ ആത്മവിശ്വാസമാണ്‌. ആത്മവിശ്വാസത്തെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ ആ വേദിയില്‍ നിന്നുള്ള മറ്റൊരു രംഗം പറയാതെ വയ്യ.
പര്‍ദ്ദ ധരിച്ച മറ്റൊരു പെണ്‍കുട്ടിയുടെ അടുത്ത്‌ രണ്ടു കസേരകള്‍ ഒഴിഞ്ഞു കിടന്നു. ചടങ്ങില്‍ വൈകിയെത്തിയ ദമ്പതികളില്‍ പുരുഷന്‍ ആ പെണ്‍കുട്ടിയോട്‌ ചേര്‍ന്ന കസേരയിലിരുന്നതും പെണ്‍കുട്ടി പൊള്ളലേറ്റതു പോലെ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ്‌ സ്‌ത്രീകള്‍ മാത്രമിരുന്ന ഭാഗത്ത്‌ ഒഴിഞ്ഞു കിടന്ന കസേരക്കരുകിലേക്ക്‌ പാഞ്ഞു.
മൂടി പൊതിഞ്ഞിരുന്നിട്ടും എന്തിനാണ്‌ കൂട്ടീ., നിനക്കീ പരിഭ്രമം? നിന്റെ ശരീരത്തെക്കുറിച്ച്‌ നിനക്കല്ലാതെ മറ്റാര്‍ക്കാണ്‌ ബോധമുണ്ടാവേണ്ടത്‌?

നിന്റെ ഭാഷയില്‍ എന്റെ വേഷത്തെക്കുറിച്ച്‌ എന്തു പറഞ്ഞാലും എനിക്ക്‌ നിന്റെ പരിഭ്രമമില്ലെന്നും മനസ്സിലാക്കുക. എന്റെ ഭര്‍ത്താവ്‌ ഒരു സ്‌ത്രീയുടെ അടുത്തു പോയിരുന്നാലും ഞാന്‍ പരിഭ്രമിക്കില്ല. കാരണം സ്‌ത്രീയോ പുരുഷനോ എന്നല്ല സഹജീവിയായി മാത്രം കാണാനേ കഴിയൂ. പ്രത്യേകിച്ച്‌ പൊതുവേദിയില്‍ വളരെ പ്രസക്തമായ വിഷയങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ആര്‍ക്കാണ്‌ തരളിതമായ വികാരങ്ങളുണ്ടാവുന്നത്‌?
അതുകൊണ്ട്‌ നീ ഭയക്കാതിരിക്കുക. നിന്‍റെ ഇരിപ്പിടത്തില്‍ നീ ഉറച്ചിരിക്കുക.
അതുമല്ലെങ്കില്‍ പൊതുവേദികള്‍ ഒഴിവാക്കുക. അതിനും സാധ്യമല്ലെങ്കില്‍ ടാറ്റയോടോ, ബര്‍ളയോടോ നമുക്കു ശുപാര്‍ശ ചെയ്യാം. ഇരുമ്പുകവചങ്ങള്‍ നിര്‍മിച്ചുനല്‌കാന്‍....
well keep it up

ടി.സി.രാജേഷ്‌ said...

ചടങ്ങില്‍ വൈകിയെത്തിയ ദമ്പതികളില്‍ പുരുഷന്‍ ആ പെണ്‍കുട്ടിയോട്‌ ചേര്‍ന്ന കസേരയിലിരുന്നതും പെണ്‍കുട്ടി പൊള്ളലേറ്റതു പോലെ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ്‌ സ്‌ത്രീകള്‍ മാത്രമിരുന്ന ഭാഗത്ത്‌ ഒഴിഞ്ഞു കിടന്ന കസേരക്കരുകിലേക്ക്‌ പാഞ്ഞു.


കഴിഞ്ഞ ദിവസം ഞാനും ഭാര്യയും ഭാര്യയുടെ ചേച്ചിയും ഭര്‌ംത്താവും കൂടി ഒരു സിനിമക്കു പോയി. റിസര്‍വേഷനായതിനാല്‍ നമ്പറനുസരിച്ചുള്ള സീറ്റുകളില്‍ ഇരുന്നു. അല്‍പം കഴിഞ്ഞപ്പോല്‍ എരു അമ്പതു വയസ്‌ പ്രായം തോന്നിക്കുന്ന സ്‌ത്രീയും മകളുമെത്തി. അവരുടെ സീറ്റ്‌ ചേട്ടന്റെ സീറ്റിനോടു ചൊര്‌ംന്നായിരുന്നു. സീറ്റില്‍ ഇരുന്നതേ അവരുടെ ആവശ്യം ചേച്ചിയും ചേട്ടനും സീറ്റു ചെയ്‌ഞ്ച്‌ ചെയംതിരിക്കണമെന്നായിരുന്നു. ഭാര്യയോടൊപ്പമിരിക്കുന്ന പുരുഷനെ മുതിര്‍ന്ന ഈ സ്‌ത്രീ ഭയക്കുന്നതെന്തിന്‌?

തറവാടി said...

ഒന്നു ചോദിച്ചോട്ടെ ,

ജീന്‍സും ടീ ഷര്‍ട്ടും കേരളീയ വസ്ത്രമാണോ?

പ്രിയ said...
This comment has been removed by the author.
Ramsheed Marakar said...

There are some birds....
even if you release them from your cage...they wont fly away....For our convenience we can call them Khadeeja , Laila , Ayisha etc.
(Its a content of one of my friend's short poem)

Suraj said...

പ്രിയ മൈനേ,

ചിത്രകാരന്റെ കമന്റു ഭരണിയില്‍ ഈ വിഷയം കണ്ടാണ് എത്തിയത്. ഇങ്ങനൊരു ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവന്നു വൈവിധ്യമാര്‍ന്ന അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ കാരണമായ പോസ്റ്റിനെയും മൈനയേയും അഭിനന്ദിക്കട്ടെ.

ഏതു വസ്ത്രവും അതു ധരിക്കുന്നവരുടെയും കാണുന്നവരുടെയും മനോനിലയെ അനുസരിച്ചാണ് സഭ്യം/സഭ്യേതരം/വര്‍ഗ്ഗീയം എന്നീ ഗുണങ്ങള്‍ ആര്‍ജ്ജിക്കുന്നത് എന്നാണ് എന്റെ ഒരു തോന്നല്‍. സ്വയം സെക്സ്സിയായി തോന്നിക്കാന്‍ ഒരു സ്ത്രീയോ പുരുഷനോ ഇറുകിയതും revealing മായ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ അത് കാണുന്നവരുടെ മനോനിലയനുസരിച്ച് ശ്ലീലമോ അശ്ലീലമോ ആസ്വാദ്യമോ ഒക്കെയാവും. വസ്ത്രത്തിലെ വര്‍ഗ്ഗീയതാ പ്രകടനവും അങ്ങനെ തന്നെ.

ഖദീജമാഡത്തെ നേരിട്ടല്ലെങ്കിലും, ഒരു അധ്യാപിക എന്നനിലയില്‍ പരിചയമുണ്ട്. മെഡിക്കല്‍ കോളെജില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ തട്ടമിടുന്നതിനെതിരേയൊക്കെ ഒരുപാട് സംസാരിച്ചിരുന്ന വ്യക്തിയാണ് അവര്‍. കോഴിക്കോട് മെഡിക്കല്‍ കോളെജിന്റെ പരിസരങ്ങളിലെ ചില മത മൌലിക വാദ ഗ്രൂപ്പുകളുടെ സ്വാധീനം ഈ പര്‍ദ്ദ/ബുര്‍ഖ ധരിക്കലില്‍ ഉണ്ടെന്നും മാഡത്തിന് അഭിപ്രായമുള്ളതായി അറിയാം. (പൂര്‍ണ്ണമായും ശരിയല്ല അത്, എന്നാല്‍ അല്പമൊക്കെ ശരിയുമാണ്.)

ബുര്‍ഖ/പര്‍ദ്ദ വര്‍ഗ്ഗീയമാകുന്ന അതേ പോയിന്റില്‍ തന്നെ സെറ്റ് മുണ്ടും നേര്യതും ചന്ദനക്കുറിയും ചട്ടയും മുണ്ടും ഒക്കെ വര്‍ഗ്ഗീയമാകും.
ഒരു സാംസ്കാരിക ചിഹ്നമായി മാത്രം വസ്ത്രങ്ങളെയും അതു ധരിക്കുന്ന രീതികളേയും കാണാമെങ്കില്‍ തീരാവുന്ന പ്രശ്നമേ ഉള്ളൂ പര്‍ദ്ദയും കുരിശുമാലയും നേര്യത് മുണ്ടുമൊക്കെ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ എന്നു തോന്നുന്നു.

ഭൂരിപക്ഷം ജനങ്ങള്‍ ധരിക്കുന്ന വസ്ത്രത്തില്‍ നിന്നും വ്യത്യസ്ഥമായ വസ്ത്രം ഒരു കൂട്ടര്‍ ധരിക്കുന്നതില്‍ എന്താണ് തെറ്റ് ? റെഡ് ഇന്‍ഡ്യക്കാരുടെ തനതു വസ്ത്രം ധരിച്ചുനടക്കുന്നവരെ അമേരിക്കയില്‍ ആരും അതില്‍ വര്‍ഗ്ഗീയത കാണുന്നുണ്ടോ ?

പര്‍ദ്ദ/തട്ടം എന്നിവ ധരിച്ച ഒട്ടനവധി സുഹൃത്തുക്കളുടെ ദീര്‍ഘകാല സാമീപ്യത്തില്‍ നിന്നും എനിക്കു മനസ്സിലായത്, ആ വസ്ത്രം അവര്‍ തൊലിപ്പുറമേ മാത്രമേ ധരിച്ചിട്ടുള്ളൂ, ഹൃദയത്തിനുമേല്‍ ധരിച്ചിട്ടേയില്ല എന്നാണ്. ഹൃദയത്തിനുമേല്‍ ചന്ദനക്കുറിയും കുരിശുമാലയും തൊപ്പിയുമിടുന്നവരെയേ ഭയക്കേണ്ടതുള്ളൂ. അങ്ങനെയുള്ളവരെ പുറമേയ്ക്കു കണ്ടാല്‍ ഒട്ട് തിരിച്ചറിയാന്‍ കഴിയുകയുമില്ല!

Sapna Anu B.George said...

ഈ ലോകത്തിലെ പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിക്കയാണോ , ഒരു സാരിയുടെ പുറകെ പോയി... സാരി വലിച്ചൂരുന്നവരെ, നിരര്‍ദ്ധരെക്കുറിച്ചു ചിന്തിക്കൂ.... എന്നിരുന്നാലും നല്ല അവതരണം...

Unknown said...

കഴിഞ്ഞ കൊല്ലം ഇസ്‌ലാം വിശ്വസിച്ച ഒരു സഹോദരനാണു ഞാന്‍. ഇപ്പോള്‍ പേര് അബ്ദുല്‍ റഷീദ്. എറണാകുളത്ത് ഒരു പത്ര സ്ഥാപനത്തില്‍ ജോലി നോക്കുന്നു.
ഇസ്‌ലാമിക സംസ്കാരത്തെക്കുറിച്ച് വിശദമായി വര്‍ഷങ്ങളോളം പഠിച്ചും അറിഞ്ഞുമാണ് അവസാനം ഇത് സ്വീകരിക്കാതെ നിവൃത്തിയില്ല എന്നു തീരുമാനിച്ചത്. എന്റെ പഠനങ്ങളില്‍ തീര്‍ച്ചയായും ഇസ്‌ലാമിലെ സ്ത്രീയും അവളുടെ വസ്ത്രങ്ങളുമൊക്കെയുണ്ടായിരുന്നു. 2006 ല്‍ ഇസ്‌ലാം സ്വീകരിച്ച ഒരു സ്വീഡിഷ് വനിതയുമായി ഇവ്വിഷയകമായി കുറേ ചര്‍ച്ചകള്‍ നടത്താനും കഴിഞ്ഞിട്ടുണ്ട്.
ഞാന്‍ മനസ്സിലാക്കിയേടത്തോളം മറ്റു മതങ്ങളേപ്പോലെ ഇസ്‌ലാം വെറുമൊരു മതമല്ല.. ഒരു ജീവിത വ്യവസ്ഥിതിയാണ്. ഒരു മുസ്‌ലിം അവന്റെ ഓരോ അടക്കത്തിലൂം അനക്കത്തിലും മുസ്‌‌ലിം ആണ്. നഖം മുറിക്കുന്നതു തുടങ്ങിയ തീരേ നിസ്സാരമായ കാര്യങ്ങള്‍ മുതലുള്ള ഓരോ കാര്യത്തിലും ഇസ്‌ലാമിന് അതിന്റേതായ കാഴ്ചപ്പാടുണ്ട്. അത് ഒരു സംസ്കാരാത്തിന്റെ നയമാണ്. ആ സംസ്കാരം മനസാ അംഗീകരിക്കുന്നവളും അംഗീകരിക്കുന്നവനും മാത്രമേ മുസ്‌ലിം ആകുന്നുള്ളൂ. അല്ലാതെ മുസ്‌ലിം സ്ത്രീ, മുസ്‌ലിം പുരുഷന്‍ എന്നൊക്കെയുള്ള സംജ്ഞകളില്‍ ഒരു കാര്യവുമില്ല.
മുഖവും മുന്‍‌കയ്യുമൊഴിച്ചുള്ള ഭാഗം മറക്കുന്ന വസ്ത്രമാണ് ഇസ്‌ലാം സ്ത്രീക്ക് അനുവദിക്കുന്നത്.അതവളുടെ സംരക്ഷണaയുടെ ഭാഗമാണ്. അത് പര്‍ദയോ ബുര്‍ഖയോ ആവണമെന്ന് എവിടെയും പറഞ്ഞിട്ടില്ല.
മറക്കേണ്ട ഭാഗങ്ങളെക്കുറിച്ചുള്ള ന്യായാന്യായങ്ങള്‍ വളരെ വിസ്തരിച്ചു പറയേണ്ടതുണ്ട്. ഇക്കാര്യത്തിലുള്ള എന്റെ നിരീക്ഷണം അറിയാന്‍ ആഗ്രഹമുള്ളവര്‍ vinod.kcm@gmail.com വിലാസത്തില്‍ ബന്ധപ്പെടുമല്ലോ. സര്‍വോപരി അത് സ്രഷ്ടാവിന്റെ കല്പനയാണ്. അല്ലാഹുവിനെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്നവനാണ് യഥാര്‍ഥ മുസ്‌ലിം. പേര് ആരെയും മുസ്‌ലിം ആക്കുന്നില്ല.
പ്രിയപ്പെട്ടവരേ നിങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. ഇഷ്ടം പോലെ ജീവിക്കാം. എന്തിനെയും ചോദ്യം ചെയ്യാം. നിഷേധിക്കാം. തര്‍ക്കിക്കാം. എന്നാല്‍, ഈ നിഷേധങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊക്കെ അപ്പുറത്ത് ചില യാഥാര്‍ഥ്യങ്ങള്‍ ഉണ്ട്. ഒരു മുസ്‌ലിമിന് ഒരിക്കലും അവഗണിക്കാന്‍ കഴിയാത്ത പരമമായ ചില ലക്ഷ്യങ്ങള്‍ ഉണ്ട്. അത് മറക്കാതിരിക്കുക.
ഖുര്‍‌ആനില്‍ നിന്ന്, എന്നെ ഏറെ സ്പര്‍ശിച്ച ഒരു ശകലം ഉദ്ധരിക്കട്ടെ:
‘അവര്‍ അതിനെയെല്ലാം നിസ്സാരമായി കാണുന്നു. എന്നാല്‍ അല്ലാഹുവിന്റെ അടുക്കല്‍ അത് വലിയ കാര്യമാണ്’

Unknown said...

മിസ്റ്റര്‍ അബ്ദുള്‍ റഷീദ് ,താങ്കള്‍ വളരെക്കാലം ഇസ്ലാം മതത്തെക്കുറിച്ച്‌ പഠിച്ചത്‌ കൊണ്ട്‌ ആ മതത്തില്‍ ചേരുകയല്ലാതെ നിവൃത്തിയില്ലാതെ വന്നു. ഏതൊരു തത്വസംഹിത പഠിക്കുന്ന ആള്‍ക്കും ആ തത്വസംഹിതയനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നു എന്ന് പറയുന്ന മതത്തിലോ സംഘടനയിലോ പാര്‍ട്ടിയിലോ ചേരേണ്ടിവരും. ദീര്‍ഘകാലത്തെ പഠിപ്പിന്റേയും നിരീക്ഷണത്തിന്റേയും ഫലമായുണ്ടാവുന്ന ഒരു മാനസികനിര്‍ബ്ബന്ധമാണത്‌. വളരെക്കാലം മനുഷ്യനെക്കുറിച്ച്‌ പഠിച്ചതിന്റെ ഫലമായി മനുഷ്യനാവാന്‍ ആഗ്രഹിച്ച ഒരാളാണു ഞാന്‍ . മനുഷ്യനാവണമെങ്കില്‍ , മനുഷ്യനെ വേര്‍തിരിച്ചു നിര്‍ത്തുന്ന എല്ലാ വിഭാഗീയമായ സംഘടനകളില്‍ നിന്നും പുറത്തു കടക്കാനാണു എനിക്ക്‌ തോന്നിയത്‌ . മനുഷ്യനാവാന്‍ ശ്രമിച്ചപ്പോള്‍ ഞാനടക്കമുള്ള മനുഷ്യര്‍ യഥാര്‍ത്ഥ മനുഷ്യരാവണമെങ്കില്‍ ഇനിയും ധാരളം പരിണാമപ്പെടേണ്ടതുണ്ടെന്നു എനിക്ക്‌ മനസ്സിലായി. എന്നാല്‍ ആ പരിണാമം സമൂഹികമായ നവോത്ഥാനത്തിലൂടെയേ സാധ്യമാകൂ എന്നും മനസ്സിലായി. അത്‌ സംഭവിക്കുകയോ സംഭവിക്കാതിരിക്കുകയോ ചെയ്യാം . മനുഷ്യരുടെയിടയേ വിഭജനങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം അത്‌ സാധ്യമാവുകയില്ല എന്നും ഞാനറിയുന്നു. തത്വസംഹിതകള്‍ ഗ്രന്ഥങ്ങളില്‍ നിന്നു പഠിച്ച്‌ ആ ഗ്രന്ഥം അംഗീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മതത്തിലോ മറ്റ്‌ സംഘടനകളിലോ ചേരുന്ന ആള്‍ക്ക്‌ വൈകാതെ ഒരു വൈചാരികപ്രതിസന്ധി നേരിടും. അതായത്‌ ആ ഗ്രന്ഥത്തില്‍ അനുശാസിക്കുന്ന തരത്തില്‍ ജീവിതം നയിക്കുന്ന ഒരാളെയും ആ മതത്തിലോ സഘടനയിലോ കണ്ടുമുട്ടാന്‍ കഴിയില്ല എന്നതായിരിക്കും ആ പ്രതിസന്ധി.ഇസ്ലാം മതം അനുശാസിക്കുന്ന തരത്തില്‍ ജീവിതം നയിക്കുന്ന ഒരു മുസ്ലിമിനെ കണ്ടുമുട്ടാന്‍ വിഷമമായിരിക്കും . അതേ പോലെ മാര്‍ക്സിസം അനുസരിച്ച്‌ ജീവിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ്‌ കാരനെയോ , ഗാന്ധിസം അനുസരിക്കുന്ന കോണ്‍ഗ്രസ്സുകാരനെയോ കാണാന്‍ കഴിയില്ല . ഏത്‌ പ്രവാചകന്മാര്‍ക്കും,ചിന്തകന്മാര്‍ക്കും,നേതാക്കള്‍ക്കും വിശ്വാസികളെ സൃഷ്ടിക്കാനേ കഴിഞ്ഞിട്ടുള്ളൂ. അവര്‍ അനുശാസിക്കുന്ന തരത്തില്‍ ജീവിതം നയിക്കുന്ന തരത്തിലുള്ള അനുയായികളെ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഫലത്തില്‍ വിശ്വാസികള്‍ തമ്മില്‍ തല്ലുന്ന ഒരു നിഷ്ഠൂരലോകം പണിയാനേ ഇത:പര്യന്തമുള്ള എല്ലാ പ്രവാചകന്മാര്‍ക്കും മഹാന്മാര്‍ക്കും കഴിഞ്ഞിട്ടുള്ളൂ. ഇന്ന് ലോകം എത്ര സംഘര്‍ഷഭരിതമാണെന്ന് നോക്കൂ. മനുഷ്യരുടെ വിശ്വാസങ്ങളും അവ വരുത്തി വെച്ച വിഭജനങ്ങളും മാത്രമാണതിനു കാരണം . ഈ സംഘര്‍ഷങ്ങള്‍ അവസാനിക്കണമെങ്കില്‍ മനുഷ്യന്‍ വെറും മനുഷ്യന്‍ മാത്രം ആയാലേ നടക്കൂ.

Unknown said...

വന്ദ്യരായ സുകുമാരന്‍ മാഷ്,
മനുഷ്യനായിത്തീരുക എന്നതു കൊണ്ട് അങ്ങുദ്ദേശിക്കുന്നതെന്താണെന്ന് എനിക്ക് വ്യക്തമായിട്ടില്ല.
മതങ്ങളുടെയും പ്രത്യശാസ്ത്രങ്ങളുടെയും കെട്ടുപാടുകളില്ലാതെ, ദൈവം എന്ന സങ്കല്പത്തെ തന്നെ പാടെ തഴഞ്ഞ്, മനുഷ്യരുടെ നീറുന്ന പ്രശ്നങ്ങളെക്കുറിച്ചാലോചിച്ചു കഴിഞ്ഞ എട്ടു പത്തു വര്‍ഷങ്ങള്‍ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. അങ്ങയെപ്പോലെ മനുഷ്യനെക്കുറിച്ച് പഠിച്ചല്ല ഞാന്‍ മനുഷ്യനായത്. മനുഷ്യന്റെ അവസ്ഥ കണ്ടാണ്. നീതികേടുകള്‍ മാത്രം നിറഞ്ഞു നില്‍ക്കുന്ന ഈ ലോകത്ത്, ഒരിക്കലും നീതി കിട്ടാതെ കഴിയുന്ന കോടിക്കണക്കിനു പേര്‍ക്ക് നീതി കൊടുക്കാന്‍ എത്ര മാത്രം മനുഷ്യനായാലാണു കഴിയുക? ഇതേ ചോദ്യത്തിന്റെ ഉത്തരം തേടി കുറേ അലഞ്ഞിട്ടുണ്ട് ഞാന്‍. ഇസ്‌ലാമിലെ പരലോക സങ്കല്‍പ്പമാണ് ഇവ്വിഷയകമായി എനിക്കു കിട്ടിയ ആദ്യത്തെ ഉത്തരം. ജീവിതത്തിലെ ഓരോ അനക്കവും രേഖപ്പെടുത്തിയ വിചാരണാ പുസ്തകം കയ്യില്‍ കൊടുക്കുന്ന നാള്‍. അന്ന് നീതി കിട്ടാത്ത ആരുമില്ല. ഏറ്റവും ചെറിയ നീതികേട് മുതല്‍ കൊടും‌പാതകങ്ങള്‍ വരെ അന്ന് വിചാരണ ചെയ്യപ്പെടും. ആയിരങ്ങളെ കൊന്നൊടുക്കിയ ഹിറ്റ്ലര്‍ക്കും ഒരാളെ മാത്രം കൊന്ന ഒരാള്‍ക്കായാലും മനുഷ്യരായ നമുക്ക് കൊടുക്കാവുന്ന പരമാവധി ശിക്ഷ വധശിക്ഷയല്ലേ? അതിനപ്പുറം ശിക്ഷിക്കാന്‍ മനുഷ്യന്‍ അശക്തനാണ്. അവിടെയാണ് ദൈവത്തിനുള്ള പ്രസക്തി. ദൈവത്തിന്റെ നോട്ടത്തില്‍ നിന്ന് ഒളിച്ചോടാനാവുന്നില്ലെങ്കില്‍, അവന്റെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനാവുന്നില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് മനുഷ്യന്‍ പാപിയായിത്തീരുക. നീതികേട് കാണിക്കുക?
അങ്ങു പറഞ്ഞത് നേരാണ്. ഇസ്‌ലാം അനുസരിച്ചു ജീവിക്കുന്ന യഥാര്‍ഥ മുസ്ലിമിനെ തെരഞ്ഞു കൊണ്ടുള്ള അന്വേഷണം എന്റെ പ്രതിസന്ധിയായിരുന്നു. പക്ഷേ, എനിക്ക് ഈ ആശയം തൃപ്തികരമായി തോന്നിയെങ്കില്‍ എന്തിനു ഞാന്‍ മറ്റുള്ളവരെ അന്വേഷിക്കണം?
ഏറ്റവും പരമമായ അര്‍ഥത്തില്‍ ഓരോ മനുഷ്യനും ഒറ്റക്കല്ലേ?

Softman said...
This comment has been removed by the author.
Unknown said...

മൃദുലന്‍,
ഒരാള്‍ ഇസ്ലാമില്‍ വിശ്വസിച്ചു എന്നതില്‍ താങ്കളെന്തിനാണിങ്ങനെ അസഹിഷ്ണുവാകുന്നത്? പര്‍ദ്ദ ധരിക്കുന്നത് പോലെ ഐഛികമല്ലേ മതവും. ഇസ്‌ലാമിനെക്കുറിച്ച് ആറാം നൂറ്റാണ്ടിലെ മതം എന്നും, അതില്‍ വിശ്വസിച്ചവനെ ദുര്‍ബലന്‍ എന്നും വിശേഷിപ്പിക്കുന്നതില്‍ നിന്നു നിങ്ങളുടെ ലൈന്‍ മനസ്സിലാവുന്നു.അതേ ആറാം നൂറ്റാണ്ടിലെ മതത്തിലേക്കാണ് സമീപകാലത്ത് ഏറ്റവുമധികം പരിവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളത്. വിക്കിപീഡിയ നോക്കിയാല്‍ നിങ്ങള്‍ക്കിത് മനസ്സിലാക്കാം.

chithrakaran ചിത്രകാരന്‍ said...

പ്രിയ സഹോദര...
ഒരു ഇസ്ലാം രോഗ ബാധിതന്‍ !!!
ചിക്കുന്‍ ഗുനിയപോലെ ശരീരത്തെ ബാധിക്കുന്ന രോഗമല്ലാത്തതിനാല്‍ മനസ്സിന്റെ സ്കാനിങ്ങ് നടത്തിയാലെ രോഗ തീവ്രത മനസ്സിലാകു.
മറ്റു രോഗങ്ങളില്‍ നിന്നും വ്യത്യസ്തമായി മതവും,മയക്കുമരുന്നും രോഗികള്‍ സ്വയം ആവശ്യപ്പെട്ട് കുത്തിവക്കപ്പെടുന്ന രോഗങ്ങളാണ്. വിശാലമായ ലോകം ഒറ്റപ്പെടുത്തുന്നവിധം ഭയപ്പെടുത്തുമ്പോള്‍ മതം വിശാലതയെ ഇല്ലാതാക്കി നമുക്കൊരു പട്ടിക്കൂടു നല്‍കും.
മതത്തിന്റെ പട്ടിക്കൂട് ദൈവം നിര്‍മ്മിച്ചതാണെന്ന് അതില്‍ എഴുതിവച്ചിട്ടുള്ളതിനാല്‍ ദൈവത്തിന്റെ പട്ടിയാണെന്ന ബോധം നമ്മെ ശക്തരാക്കുന്നു.
എല്ലാ മതങ്ങളും വിശ്വാസിക്കു നല്‍കുന്നത് ദുരഭിമാനത്തിന്റെ ഈ ശക്തിയാണ്.
പട്ടിക്കൂടിന്റെ സ്ഥലപരിമിതിയെയാണ് നാം മതം അനുശാസിക്കുന്ന ജീവിത രീതിയായി വിശേഷിപ്പിക്കുന്നത്.
എതായാലും വിചിത്രമായിരിക്കുന്നു. പിന്നോട്ടുള്ള നടത്തം.

Softman said...
This comment has been removed by the author.
Myna said...

കമന്റായും സ്‌ക്രാപ്പായും മെയിലിലൂടെയും ഈ പോസ്‌റ്റിനെക്കുറിച്ച്‌ അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി. റഫീക്കിന്റെ അഭിപ്രായത്തോട്‌ യോജിക്കുന്നു. പിന്നെ പ്രിയ പറഞ്ഞ മദ്യപാനാസക്തിയെക്കുറിച്ചോ കുടുംബബന്ധത്‌ിന്റെ ശിഥിലതയെക്കുറിച്ചോ അനേകം ക്ര്യങ്ങള്‍ നമുക്കു ചര്‍ച്ച ചെയ്യാം. പക്ഷേ പ്രിയ ഞാന്‍ പങ്കെടുത്ത പരിപാടിയില്‍ ഒരു പെണ്‍കുട്ടിയുടെ പരസ്‌പര വിരുദ്ധമായ സംസാരമാണ്‌ ഈ പോസ്‌റ്റിനു കാരണമെന്നറിയുക.
പര്‍ദ്ദയെ തരം താഴ്‌ത്തലല്ല.
പിന്നെ വിനോദ്‌, നിങ്ങള്‍ മുസ്ലീമായിരുന്നു കൊള്ളു.
സുകുമാരന്‍സാര്‍ മനുഷ്യനും. ഏതായാലും അവനവന്‍ തീരുമാനിക്കട്ടെ ആരാവണമെന്ന്‌.
എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി.

Unknown said...

@ മൃദുലന്‍.
സുഹൃത്തേ, വീണ്ടും വീണ്ടുമിവിടെ വന്നു കൊണ്ടിരിക്കാന്‍ ഒരു ആഗ്രഹവുമില്ല. പക്ഷേ, താങ്കളുടെ സംശയം ദൂരീകരിക്കണമല്ലോ.
ഞാന്‍ ഇസ്‌ലാം മാത്രമല്ല പഠിച്ചിട്ടുള്ളത്. ലഭ്യമായ സോഴ്സുകളുപയോഗിച്ച് പരമാവധി എല്ലാ പ്രത്യയ ശാസ്ത്രങ്ങളും പഠിച്ചിട്ടുണ്ട്. ബുദ്ധമതവും തീര്‍ച്ചയായും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2002 ല്‍ ഒന്നര മാസക്കാലം ഉത്തരേന്ത്യയിലെ ഒരു വിഹാരത്തില്‍ ബുദ്ധ സന്യാസിമാരോടൊത്ത് താമസിച്ചിട്ടുണ്ട്. മുന്‍‌വിധികളോടെയായിരുന്നില്ല എന്റെ അന്വേഷണം. പക്ഷേ, ഞാന്‍ ഇസ്‌ലാമിനെ കണ്ടെത്തി. അത് ഒരു അനിവാര്യതയായിരുന്നു എന്ന് ഇപ്പോള്‍ മനസ്സിലാവുന്നു. ആത്മാര്‍ഥമായ അന്വേഷണങ്ങളെ ദൈവം ഒരിക്കലും അസ്ഥാനത്താക്കുകയില്ല.
തല്‍ക്കാലം ഒരു ദൈവത്തിലും വിശ്വസിക്കുന്നില്ലെങ്കിലും ഇനി വിശ്വസിക്കുമോ എന്നറിഞ്ഞു കൂടായെന്ന് സുഹൃത്ത് പറയുന്നു.
മനസ്സിന്റെ ജാലകങ്ങള്‍ തുറന്നിടൂ. അതില്‍ കാറ്റും വെളിച്ചവും പിടിക്കട്ടെ. അപ്പോള്‍ തീര്‍ച്ചയായും പുതിയ വെളിവുകള്‍ താങ്കള്‍ക്ക് വന്നെത്തും.
മതം നല്‍കുന്നത് പട്ടിക്കൂടല്ല ചിത്രകാരാ. അത് താങ്കള്‍ മതത്തെ അടുത്തറിയാഞ്ഞിട്ടാണ്. പഠിക്കൂ. ഞാന്‍ സഹായിക്കാം.
ഖുര്‍‌ആന്‍ ഒരിക്കല്‍ കൂടി ഉദ്ധരിക്കാം:
‘അവര്‍ക്ക് കണ്ണുകളുണ്ട്, പക്ഷേ അവര്‍ കാണുന്നില്ല. കാതുകളുണ്ട്, കേള്‍ക്കുന്നില്ല. അവര്‍ മൃഗങ്ങളെപ്പോലെയാണ്. അല്ല, അതിലുമധികം അധപ്പതനത്തിലാണ്’

മത്തായി said...

ലക്ഷം വര്‍ഷം മനുഷ്യന്‍ വസ്ത്രം ധരിക്കാതെ, നഖവും മുടിയും മുറിക്കാതെ അലഞുതിരിഞ്ഞു. ദൈവം തിരിഞ്ഞു പോലും നോക്കിയില്ല. കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി മനുഷ്യന്‍ വസ്ത്രം സംഘടിപ്പിച്ചപ്പോള്‍ നിയമാവലിയുമായി രംഗത്തെത്തിയ ദൈവം ഒന്നൊന്നര മൊതലുതന്നെ. വിദേശിയായതു കൊണ്ടു പര്‍ദ്ദയെ ഒഴിവാക്കേണ്ടതില്ല. എല്ലാവര്‍ക്കും മാന്യമായി വസ്ത്രം ധരിക്കുവാനുള്ള അവകാശം കിട്ടിയിട്ട് 3-4 തലമുറമാത്രമായ നമ്മുടെ ദേശീയ വസ്ത്രമെന്താണ്?
പക്ഷെ മതത്തിന്റെ യൂണിഫോം ആയോ ദൈവം നേരിട്ടു കല്‍പ്പിച്ചതിനാലോ ഇതു ധരിക്കണം എന്നു ശഠിക്കുന്നവനെ സമ്മതിക്കണം. ഒരു പൊതിയല്‍ ഇത്ര അത്യാവശ്യമാണെങ്കില്‍ സ്ത്രീയെ സൃഷ്ടിച്ചപ്പോള്‍ത്തന്നെ ദൈവത്തിനതു പരിഗണിക്കാമായിരുന്നു.

Story Teller said...

തെരുവിലെ വില നിശ്ചയിക്കണ്ടത്‌ അവനവന്‍ തന്നെയാണ്‌. അവനവന്റെ ആത്മവിശ്വാസമാണ്‌...
ഇതു തന്നെയാണു വിനോദിനോടും പറയാനുള്ളത്‌...


മതവും, പിറു പിറുക്കലും, മുട്ടുകുത്തലും, അമ്പലവും, പള്ളിയുമെല്ലാം നന്നു., നിങ്ങള്‍ക്കു മനുഷ്യനെ മനം തുറന്നു സ്നേഹിക്കാന്‍ കഴിയുമെങ്കില്‍... അല്ലെങ്കില്‍ എല്ലം വ്യര്‍തം...

Aluvavala said...

പ്രിപപ്പെട്ട മൈന!
താങ്കളുടെ രചനാശൈലി കൊള്ളാം. മുഖ്യ വിഷയം ഇസ്ലാം ആണെന്ന് മനസ്സിലായി, അതില്‍ തന്നെ പര്‍ദ്ദ പ്രധാനവും. സ്ത്രീകള്‍ നഗ്നത കാണിക്കുന്നത് ശരിയല്ല എന്ന് അവകാശപ്പെടുമ്പോള്‍ തന്നെ പര്‍ദ്ദക്കെതിരെ തൊടുക്കുന്ന ഒളിയമ്പുകള്‍ എന്നെ അല്‍ഭുതപ്പെടുത്തുന്നു. സാമൂഹ്യ ബോധത്തെക്കാള്‍ മറ്റെന്തോ അല്ലേ മുന്തി നില്‍ക്കുന്നത്?

അനില്‍ ഐക്കര said...

വിശ്വാസങ്ങളുടെ പേരില്‍ നടക്കുന്ന പാരതന്ത്ര്യങ്ങളുടെ ഉദാഹരണമാണ്‌ പര്‍ദ്ദയും മറ്റും. സ്ത്രീയാണ്‌ ഇതു തിരിച്ചറിയേണ്ടത്‌. സാരിയെ ആഭാസവേഷമായി കാണുന്ന ഒരു സമുഹം വിദൂരമല്ല.

എന്നാല്‍ സ്ത്രീയുടെ രൂപ സൗകുമാര്യം ഏറ്റവും ലളിതമായും ആകര്‍ഷകമായും അവതരിപ്പിക്കുന്നത്‌ സാരിയാണ്‌. പൊതിഞ്ഞു കെട്ടി നടക്കുന്നതിലൊന്നും ഒരു കാര്യവുമില്ല. ചുരിദാര്‍ ഇടുമ്പോള്‍ ഇറുകിയ വേഷം ധരിക്കുന്നവരെ എവിടെയെല്ലാം ദോഷൈക ദൃക്കുകളായ ആണുങ്ങള്‍ ആഭാസ നയനങ്ങള്‍ കൊണ്ട്‌ നോക്കുന്നുണ്ട്‌?
സാരി ഉടുത്തതു കൊണ്ട്‌ ഒരു സ്ത്രീയും ഇതേവരെ അപമാനിക്കപ്പെട്ടതായി എനിക്കറിവില്ല. എന്റെ ഭാര്യ സാരി ഉടുക്കുന്നതാണ്‌ മറ്റ്‌ ഏതു വേഷത്തെക്കാളും ഞാന്‍ ഇഷ്ടപ്പെടുന്നത്‌.

മതപരമായ സിംബലുകളുടെ പേരില്‍ സുന്ദരമായി നടക്കുന്നതിനുള്ള സ്ത്രീകളുടെ സാമാന്യ അവകാശം നശിപ്പിക്കുന്നവരെ എന്തു പറയുവാനാണ്‌..!ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നു എങ്കില്‍ സാനിയ മിര്‍സക്കു ടെന്നീസ്‌ കളിക്കുവാനാകുമായിരുന്നില്ലല്ലോ..

നന്ദി മൈന..വിഷയം നല്ലതു തന്നെ.

Myna said...

പ്രിയ ആലുവവാല,
എന്റെ മുഖ്യ വിഷയം ഇസ്ലാമാണ്‌ എന്നും പ്രധാനം പര്‍ദ്ദയാണെന്നും നിങ്ങള്‍ക്കെങ്ങനെ മനസ്സിലായി എന്ന്‌ മനസ്സിലാവുന്നില്ല. ഈ ബ്ലോഗിലെ ഇന്നു വരെയുള്ള 47 പോസ്‌റ്റുകളില്‍ മതത്തെക്കുറിച്ച്‌ എന്റെ കാഴ്‌ചപ്പാട്‌ രണ്ടു പോസ്‌റ്റുകളാണ്‌. പറയൂ പറയൂ സുന്ദരി എന്ന പോസ്‌റ്റിലാണ്‌ പര്‍ദ്ദയെ പരമാര്‍ശിച്ചത്‌. അതും വിരോധമായല്ല സഹതാപമായി. 'സ്ത്രീകള്‍ നഗ്നത കാണിക്കുന്നത് ശരിയല്ല' എന്ന് ഞാനൊരിടത്തും പറഞ്ഞിട്ടില്ല. ഇഷ്ടമുള്ള വേഷം ധരിക്കട്ടെ. നിര്‍ബന്ധത്തിന്‌ വഴങ്ങിയാവരുത്‌ എന്നു മാത്രം. പര്‍ദ്ദ ധരിക്കുന്നവര്‍ മോളമാണെന്ന വിശ്വാസം എനിക്കില്ല. വസ്‌ത്രം തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സ്‌ത്രീക്കു വേണം എന്നു മാത്രം.

'എന്റെ ഭാര്യ സാരി ഉടുക്കുന്നതാണ്‌ മറ്റ്‌ ഏതു വേഷത്തെക്കാളും ഞാന്‍ ഇഷ്ടപ്പെടുന്നത്‌'
അനില്‍ പറയുന്നു. ചിലര്‍ക്കത്‌ ചുരുദീറും ചിലര്‍ക്ക്‌ മിഡിയും ടോപ്പും ചിലപ്പോള്‍ പര്‍ദ്ദയും മറിച്ച്‌ നഗ്നത തന്നെയാവാം. കാണുന്നവരുടെ കാഴ്‌ചയെ ആശ്രയിച്ചിരിക്കും അത്‌. വേഷത്തിനല്ല മനോ വിചാരത്തിനാണ്‌ പ്രാധാന്യം എന്നു കരുതാന്‍ ആഗ്രഹിക്കുന്നു.
പ്രതികരിച്ച എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി.

absolute_void(); said...

പര്‍ദ്ദ / ബുര്‍ഖ തുടങ്ങിയ വസ്ത്രങ്ങള്‍ ധരിക്കരുതെന്ന അഭിപ്രായം എനിക്കില്ല. എന്നാല്‍ പര്‍ദ്ദയാണു് സ്ത്രീകള്‍ക്കു് ഏറ്റവും സുരക്ഷിതമായ വസ്ത്രം എന്ന വാദത്തോടു് യോജിപ്പില്ല. കേരളത്തിലെ പോലെ ഹ്യുമിഡിറ്റി കൂടുതലുള്ള കാലാവസ്ഥയില്‍ പര്‍ദ്ദ ധരിക്കുന്നതു് ശരീരത്തിനു് വിമോചനമാകുമെന്നു് കരുതുക പ്രയാസമാണു്. അതു ധരിക്കുന്നവര്‍ ആവിയെടുത്തു് പുഴുങ്ങത്തേയുള്ളൂ.

ഓരോ ദേശത്തിന്റെയും പ്രത്യേകതകള്‍ക്കനുസരിച്ച വസ്ത്രമാകും, അതാതിടങ്ങളില്‍ പരമ്പരാഗതമായി ധരിച്ചുപോന്നിരിക്കുക. അതില്‍ ജാതി, മതം, വര്‍ഗ്ഗം തുടങ്ങിയ ഘടകങ്ങള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടാകും. ഉദാഹരണത്തിനു് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളില്‍ പഴയ തലമുറയില്‍​പെട്ട പുരുഷന്മാരും സ്ത്രീകളും വെള്ളവസ്ത്രങ്ങളാണു് ധരിച്ചിരുന്നതു്. ആണുങ്ങള്‍ വെള്ളമുണ്ടുടുക്കുകയും മേല്‍മുണ്ടു ധരിച്ചോ ധരിക്കാതെയോ തോര്‍ത്തുമാത്രമിട്ടോ നടക്കുകയും ചെയ്തിരുന്നു. പിന്നീടു് മുണ്ടിനൊപ്പം ജൂബയോ ഷര്‍ട്ടോ ഒക്കെയായി. സ്ത്രീകളാകട്ടെ, ചട്ടയും മുണ്ടുമാണു് ധരിച്ചിരുന്നതു്. പിന്നാമ്പുറത്തു് ഞൊറിയിട്ടുടുത്ത മുണ്ടു് ധരിച്ചു നടക്കുന്ന നസ്രാണിച്ചികളെ ഇന്നു് യുവജനോത്സവ വേദിയിലെ മാര്‍ഗ്ഗംകളി മത്സരത്തില്‍ മാത്രമാകും കാണാനാവുക. ഇതൊക്കെ ധാരാളം പാടവും തോടുമുള്ള, നല്ല മഴ ലഭിക്കുന്ന കേരളത്തിന്റെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുഗുണമായ വസ്ത്രം കൂടിയായിരുന്നു.

ക്രിസ്ത്യാനികളില്‍ പരമ്പരാഗത ക്രൈസ്തവര്‍ പൊതുവില്‍ കളര്‍ഫുള്‍ വേഷങ്ങളിലേക്കു് കൂടുമാറിയപ്പോള്‍ ഇവാഞ്ചലിസ്റ്റ് - പെന്തിക്കോസ്തു വിഭാഗങ്ങള്‍ പലതും വെള്ള സാരിയിലേക്കും മുണ്ടു് - മുഴുക്കയ്യന്‍ ജൂബ ദ്വന്ദ്വത്തിലേക്കും മാറി. മുസ്ലീം സ്ത്രീകള്‍ മുമ്പുധരിച്ചിരുന്ന വസ്ത്രങ്ങളെക്കുറിച്ചും നമുക്കറിയാം. ഹൈന്ദവരില്‍ ജാതി, സാമൂഹ്യപദവി എന്നിവയനുസരിച്ചു് വസ്ത്രങ്ങള്‍ പലയിനമുണ്ടായിരുന്നു. കര്‍ഷകത്തൊഴിലാളി സ്ത്രീയുടെ വേഷമല്ല, നമ്പൂതിരി സ്ത്രീക്കുണ്ടായിരുന്നതു്. ചില ജാതികളില്‍ പെട്ട സ്ത്രീകള്‍ക്കു് മാറുമറയ്ക്കാന്‍ സ്വാതന്ത്ര്യം കിട്ടിയതു തന്നെ ബ്രിട്ടീഷ് ഭരണകാലത്തല്ലേ?

എന്നാല്‍ ഇന്നിപ്പോള്‍ കേരളത്തനിമ എന്നു പറഞ്ഞു് കുടുംബസ്ത്രീക്കൂട്ടങ്ങളെ പഞ്ചായത്തു് യോഗങ്ങളില്‍ ആട്ടിത്തെളിക്കുന്നതു് മുണ്ടുംനേര്യതും എന്ന ഇരട്ടപ്പീസിലാണു്. അതു ലഭ്യമല്ലെങ്കില്‍ കൈത്തറി/കസവു് സാരിയില്‍. അതായതു് മുണ്ടും നേര്യതും എന്ന ലാസ്യവസ്ത്രത്തിന്റെ ജാതി പദവി നഷ്ടപ്പെടുകയും പകരം അതു് കേരളത്തിന്റെ സൈക്കിയില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഒരു ദേശീയ വസ്ത്രമായി അവരോധിക്കുകയും ചെയ്തിരിക്കുന്നു. മുണ്ടും നേര്യതും പാര്‍ട്ടി യോഗങ്ങളില്‍ - പ്രത്യേകിച്ചു് ഇടതുപക്ഷത്തിന്റെ യോഗങ്ങളില്‍ - പൊലിപ്പുണ്ടാക്കാനുള്ള ഒറ്റമൂലിയായി മാറിയിരിക്കുന്നു. ഈ കാപട്യത്തെ കാണാതിരിക്കുകയും പര്‍ദ്ദയെ മാത്രം കാണുകയും ചെയ്യുന്നിടത്തു് ചില താളപ്പിഴവുകള്‍ ഉണ്ടു്.

ഇനി പര്‍ദ്ദ വന്ന വഴി നോക്കാം. ബാബറി മസ്‌ജിദിന്റെ താഴികക്കുടം താഴെവീണതിനു് ശേഷമാണു് കേരളത്തില്‍ പര്‍ദ്ദാതരംഗം ആളിപ്പിടിച്ചതു്. ആ സമയത്തു് വനിത പോലെയുള്ള പ്രസിദ്ധീകരണങ്ങളില്‍ വന്ന ചില പര്‍ദ്ദ പരസ്യങ്ങളില്‍ ഉപയോഗിച്ച ചില അക്കങ്ങളെക്കുറിച്ചു് എവിടെയോ വായിച്ചതോര്‍ക്കുന്നു. ഇസ്ലാം മതവുമായി ബന്ധപ്പെട്ട ചില സംഖ്യകളിലാണു് ലഭ്യമായ പര്‍ദ്ദയുടെ വെറൈറ്റികളെക്കുറിച്ചും നിറങ്ങളെക്കുറിച്ചുമൊക്കെ അതില്‍ വര്‍ണ്ണിച്ചതു്. ആ സമയം മുസ്ലീം നാമധാരിയായ ഏതൊരാളും എന്‍. എസ്. മാധവന്റെ തിരുത്തിലെ പത്രപ്രവര്‍ത്തകയെപ്പോലെ വല്ലാത്ത മാനസിക ബുദ്ധിമുട്ടനുഭവിച്ചിരിക്കണം. മരണവീട്ടില്‍ ചെല്ലുന്ന ഒരാളെ ആശ്വസിപ്പിക്കുംപോലെയല്ലായിരുന്നോ, അന്നു് നമ്മള്‍ അമുസ്ലീങ്ങള്‍ ഇസ്ലാമായി പിറന്നുപോയ ഓരോരുത്തരെയും നേരിട്ടതു്? അതു് പെട്ടെന്നു് പരസ്പരം പോരടിച്ചിരുന്ന പല തരം മുസ്ലീങ്ങളെ ഇരകള്‍ എന്ന ഒരേ വികാരത്തില്‍ അണിനിരത്തി. ആ അനുകൂല സാഹചര്യം പര്‍ദ്ദ കമ്പനികളും സ്ത്രീയെ കെട്ടിപ്പൂട്ടിവെയ്ക്കാന്‍ ആഗ്രഹിച്ച മതപ്രഭാഷണക്കാരും മുതലെടുത്തു.

എന്നാല്‍ സാരിക്കോ ചുരിദാറിനോ ഇല്ലാത്ത എന്തു മാന്യതയാണു് പര്‍ദ്ദയ്ക്കുള്ളതെന്നു് ഇപ്പോഴും എനിക്കു മനസ്സിലാവുന്നില്ല. പര്‍ദ്ദയും മൂടുപടവുമിട്ട പെണ്ണുങ്ങള്‍ മുഖാവരണത്തിനിടയിലൂടെ ഒളിഞ്ഞുനോക്കുന്നതു് എനിക്കനുഭവപ്പെട്ടിട്ടുണ്ടു്. ഫെമിനിസ്റ്റുകള്‍ പറയുന്ന Male Gaze നെക്കാളും രൂക്ഷമായ Female Gaze ആണതു്. അടച്ചമര്‍ത്തിവയ്ക്കപ്പെട്ട വികാരങ്ങളുടെ തള്ളിച്ച. കെട്ടിപ്പൂട്ടിവയ്ക്കുന്ന ഒരു വസ്ത്രത്തിനും അതുധരിച്ചയാളുടെ ഉള്ളിലെ രതിവികാരത്തെ മൂടിവയ്ക്കാനാവില്ലെന്നതാണു് ഞാന്‍ പറയാന്‍ ശ്രമിക്കുന്ന കാര്യം. രതി മോശമാണെന്ന ഭീതിയില്‍ നിന്നാണല്ലോ, ഇത്തരം വസ്ത്രസങ്കല്‍പ്പങ്ങള്‍ കപടമാന്യത നേടുന്നതു്.

ഇതേ വസ്ത്രം മണല്‍ക്കാട്ടില്‍ സൌകര്യപ്രദമായ വസ്ത്രമായിരിക്കാം. അതു് അവിടെ വീശിയടിക്കാനിടയുള്ള മണല്‍ക്കാറ്റില്‍ നിന്നു് രക്ഷപ്പെടാന്‍ സഹായിച്ചേക്കാം. എന്നാല്‍ ആധുനിക ജീവിത ശൈലിയില്‍ അത്തരമൊരാവശ്യം വരുന്നില്ല. കാലത്തിനൊത്തു് പരിണമിക്കാത്ത വസ്ത്രമായി പര്‍ദ്ദ തുടരുകയാണോ? അങ്ങനെ തീര്‍ത്തു പറയാനും വയ്യ. വളരെ ഫാഷനബിള്‍ ആയ പര്‍ദ്ദ കടകളില്‍ ലഭ്യമാണു്. ഹൂറികളുടെ വേഷമെന്ന പോലെയാണു് പര്‍ദ്ദ പ്രചരിക്കുന്നതു്. ആടിപ്പാടി നടക്കുന്ന പെണ്ണുങ്ങള്‍ക്കു പറ്റിയ സ്റ്റൈലന്‍ പര്‍ദ്ദ വസ്ത്രശാലയില്‍ ലഭ്യം. സകല ശരീരവടിവുകളും കാണിക്കാന്‍ പാകത്തിനു് അവ ഒരുങ്ങിയിരിക്കുന്നു. അവയിട്ടിറങ്ങുന്ന പെണ്ണുങ്ങളെ പുരുഷന്മാര്‍ നോക്കാന്‍ ഭയപ്പെടും എന്നൊക്കെ പറയുന്നതു് അപ്പോള്‍ വെറും പൊള്ളത്തരം.

ആണിനു് ആകര്‍ഷകമായി വസ്ത്രം ധരിക്കാനാണു് അബോധപൂര്‍വ്വമായെങ്കിലും പെണ്ണു് ശ്രമിക്കുക; തിരിച്ചും. അപ്പോള്‍ നോട്ടം കിട്ടുക എന്നതും അതാസ്വദിക്കുക എന്നതും അത്ര മോശമല്ലാത്ത കാര്യമാകുന്നു. അതിനു് മറ്റേതു വസ്ത്രത്തെയുംപോലെ പര്‍ദ്ദയും സഹായിക്കുന്നുണ്ടു്. അതില്ലെന്നു പറയുന്നതു് അവാസ്തവമാണു്; ആത്മവഞ്ചനയും.

Hashim said...

please read the reply of one Salwa KP to M N Karassery in Mathrubhumi weekly (21st November 2009)about Pardha issue.

ജയചന്ദ്രന്‍ വി എസ് said...

hi Hashim Pls send me the article you mensioned in Mathrubhumi weekly (21st November 2009)about Pardha issue.

ജയചന്ദ്രന്‍ വി എസ് said...

Pls send me the article you mensioned in Mathrubhumi weekly (21st November 2009)about Pardha issue.